ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Thursday, July 22, 2010

" അങ്ങനെ ആ മലരും വാടി....."

മലര്‍വാടി ആര്‍ട്സ് ക്ലബ്
നിര്‍മ്മാണം:ദിലീപ്
രചന ഗാനരചന,സംവിധാനം :വിനീത് ശ്രീനിവാസന്‍







ഒരല്പം മെമ്മറീസ്....
എന്റെ ചങ്ങാതി കരിമ്പ് ബിജുവിന് (പഞ്ചാരയുടെ ഹോള്‍സെയില്‍ ഉത്പാദനം കരിമ്പില്‍ നിന്നായത്‌ കൊണ്ടു മാത്രം കിട്ടിയ സ്ഥാനപ്പേര്) വയറുവേദന കലശലായത് ഞങ്ങടെ ഡിഗ്രി സെക്കന്റ് ഇയര്‍ സമയത്താണ്.പല തരം സ്കാനിങ്ങുകള്‍ക്ക് ശേഷം ഡോ.ജോണ്‍ വര്‍ഗീസ്‌ തീര്‍ത്ത്‌ പറഞ്ഞു.... "ഒരു മുഴയുണ്ട് .ടെഫെനിറ്റ് ലി യൂ നീഡ്‌ ഏ സര്‍ജറി." അത് വരെ അവനെ ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കി കൊണ്ടിരുന്ന ഞങ്ങളുടെ പോലും മിണ്ടാട്ടം മുട്ടി. സര്‍ജറി ദിവസം അവന്റെ അമ്മാമച്ചിയോറൊപ്പം ഹോസ്പിടല്‍ താമസത്തിനായുള്ള കിടക്ക ബെഡ് പുതപ്പ് ഫ്ലാസ്ക് സഹിതം ഞങ്ങളെ കണ്ടു ഡോ . ജോണ്‍ വര്‍ഗീസിന്റെ കണ്ണ് തള്ളി. സര്‍ജറിക്ക് ബിജുവിനെ അകത്തു കയറ്റി പുറത്തിറങ്ങിയ പുള്ളി ചോദിച്ചു.

"എന്തായിത്...?"
"പുതപ്പ്...ബക്കറ്റ്....കുളിത്തോര്‍ത്ത്... ബെഡ് ഷീറ്റ്‌, കുറച്ച് ദിവസത്തേയ്ക്കുള്ള തുണി..."
അത് മനസിലായി...ഇതൊക്കെ എന്തിന്‌?
..."
"സര്‍ജറി....അവനും കൂട്ട് കിടക്കുന്നോര്‍ക്കും...."
"അത് ശരി.... ഇവിടെ കേറി പാല് കാച്ചി താമസിക്കാനുള്ള പരിപാടി ആണല്ലേ..... അമ്മച്ചീ... സര്‍ജരീം കഴിഞ്ഞ അയാളിപ്പം വരും ..നിങ്ങക്ക് അടുത്ത ബസിനു പോകാം..."

സംഗതി ശരിയായിരുന്നു.അഞ്ചു മിനിട്ടിനകം പുറത്തേക്ക് വന്ന ബിജുവിന്റെ വയറ്റില്‍ ഒരു വിരലിന്റെ മാത്രം വലിപ്പമുള്ള ഒരു ഒട്ടിപ്പ്.ഒരു കുഞ്ഞ മുഴ കീറി കളഞ്ഞതിന് തലയോട്ടി പിളര്‍ന്നുള്ള സര്‍ജറിയുടെ ഒരുക്കങ്ങളുമായി കാത്തു നിന്ന ഞങ്ങളെ നോക്കി നേഴ്സുമാര്‍ ചിരിച്ചെന്നു ഞങ്ങളിപ്പഴും സമ്മതിച്ചു തരത്തില്ല......

ഇതേ മാനക്കേട് എനിക്കിപ്പഴും പറ്റി.
ശ്രീനിവാ
സന്റെ മകന്‍ ...
നല്ല പാട്ടുകാരന്‍ ....
ഒരു
ആല്‍ബം സംവിധാനം ചെയ്തു...
പുതുമുഖങ്ങളെ
വച്ച് മലയാള സിനിമയുടെ മുഖച്ഛായ മാറ്റാന്‍ പോകുന്നു.
താരങ്ങള്‍ക്കായി
ഒരാണ്ട് നീണ്ട അന്വേഷണം....
പ്രതീക്ഷയിലാണ് നിര്‍ബ്ബന്ധപൂര്‍വ്വം പത്ത് പന്ത്രണ്ട് കൂട്ടുകാരെയും വിളിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബ് കാണാന്‍ പോയത്.... ഉഗ്രന്‍ സാന്‍ഡ്‌വിച്ച് ഓര്ദര്‍ ചെയ്തവന് ഉണക്ക പുട്ട് കിട്ടിയത് പോലെ പടം കണ്ട ഞങ്ങള്‍ "സിറ്റ് വിത്ത് ഫിങ്ങര്‍ പുട്ടിംഗ് നോസ് " ആയിപ്പോയി(മൂക്കില്‍ വിരല്‍ വച്ച് ഇരുന്നു പോയെന്നു പരിഭാഷ)
എവിടെന്നോ തുടങ്ങി എവിടൊക്കെയോ പോയി എങ്ങനോക്കെയോ അവസാനിച്ച കുറെ ദ്രിശ്യങ്ങളുടെ പിന്‍ബലമുള്ള വെറും ആവറേജ് സിനിമയാണ് മലര്‍വാടി.ആവറേജ് എന്ന് പറഞ്ഞപ്പം എന്റെ ഉള്ളിലിരുന്നു ഒരു നെറികെട്ട സിനിമാസ്നേഹി വിളിച്ചു പറയുന്നു."ഇറ്റ്സ് ബിലോ ആവറേജ് മൈ ബോയ്‌....."എങ്കിലും പ്രേക്ഷകന്റെ കണക്കു പുസ്തകം ഇതിനെ ആവറേജ് എന്ന് വിളിക്കുന്നു.മമ്മൂട്ടി ഏതോ സിനിമയില്‍ വാണി വിശ്വനാതിന്റെ കൈക്ക് പിടിച്ചിട്റ്റ് "നീയൊരു പെണ്ണാണ്...വെറും പെണ്ണ്..."എന്ന് പറഞ്ഞ പോലെ...
മലര്‍വാടി ഒരു ആവറേജ് പടമാണ്..ഒരു വെറും ആവറേജ് പടം....!!!






ഭൂഷണം
.
  • പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വിനീത്ശ്രീനിവാസന്‍ ഒരു ദ്രോഹിയായി മാറുന്നില്ല.. എന്നത് ഒരു ആശ്വാസമാണ്.
  • അഞ്ചു പുതുഖ നായകന്മാരും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. ആ രേജിസ്റെര്‍ മാര്യേജ് കഴിക്കുന്നപയ്യന്‍ താരതമ്യേന മികച്ച പ്രകടനമാണ് നല്‍കുന്നത്.കുട്ടു പലപ്പോഴും ആക്ടിങ്ങിലുംശബ്ദവിന്യാസത്തിലും ഇന്ദ്രന്‍സിനെ ഓര്‍മിപ്പിക്കുന്നു.
  • വിഷ്വല്‍സ് ഭംഗിയുള്ളതാണ്....സുകുമാറിനും കൂടി കടപ്പാട് .
  • നന്മയാണ് പടത്തിന്റെ ലക്‌ഷ്യം എന്ന് തോന്നിക്കുന്നു.
  • യൂത്തിന്റെ മണമുള്ള ചില...അപൂര്‍വ്വം ചില സീക്വന്‍സുകള്‍ ഗംഭീരം എന്ന് പറയാതെ വയ്യ...
  • പടത്തിന്റെ ആദ്യ നാലഞ്ചു സീനുകളിലെ സ്ക്രിപ്ടിംഗ്..... ശ്രീനിവാസന്‍ ആ ഭാഗം വായിച്ചു എന്ന്തീര്‍ച്ച.
  • വിനീത് ശ്രീനിവാസന്‍ ഇത്രയും പുതുമുഖങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തി എന്നത് ആയിരം വട്ടംഅഭിനന്ദനം അര്‍ഹിക്കുന്നു.

ദൂഷണം.
  • എന്താണ് പടത്തിന്റെ കഥ.??? ഇതില്‍ കാണിക്കുന്നതാണ് യൂത്തിനു മലയാളത്തില്‍ പറയാനുള്ളകഥയെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ....
  • സീരിയലുകള്‍ ഈ സിനിമയേക്കാള്‍ സ്പീടാണ്...തീര്‍ച്ച.
  • പറഞ്ഞു പറഞ്ഞു പഴകി ചര്‍ദ്ദിച്ച പ്രമേയം....
  • അവിശ്വസനീയമായ കഥാഗതി.
  • ഈ അഞ്ചു നായകന്മാരില്‍ ഒരാളുടെ ബാക്ക് ഗ്രൌണ്ട് മാത്രമേ ഉള്ളു.ബാക്കിയുള്ളവര്‍ ആര്‍ക്ക്പിറന്നു..ഏത് തരം കുടുംബത്തില്‍ ഉള്ളവരാണ്. അവര്‍ എവിടെ ജീവിക്കുന്നവരാണ്?പടത്തില്‍കാണിക്കുന്ന തോന്ന്യാസങ്ങള്‍ കാട്ടിയിട്ടും ചോദിക്കാന്‍ അപ്പനമ്മമാര്‍ ഇല്ലാത്തതോ അതോ.... സംശയങ്ങളുടെ പട്ടിക നീളുന്നു.
  • ആ ക്ലബ്ബില്‍ ഇവമ്മാര്‍ അഞ്ചു പേര്‍ മാത്രമേ ഉള്ളോ... അഥവാ മറാരെങ്കിലും ഉണ്ടെങ്കില്‍ അവരെ പേരിനുപോലും കാണിക്കാത്തത് അവരാരും നായകന്മാര്‍ അല്ലാത്തത് കൊണ്ടാണോ?
  • ആശുപത്രിയിലെ അവരുടെ സെന്റിമെന്റ്സ്.... ഞങ്ങക്കും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുംഉണ്ടനിയാ.... പക്ഷെ നിങ്ങള്‍ അഞ്ചുപേരുടെ സങ്കടം..അത് കാണുമ്പോള്‍ എന്തിനാണീ സങ്കടംഎന്നാലോച്ചിച്ച് സങ്കടം വരുന്നു.(ഡയലോഗില്‍ ചില ഗീര്‍വാണം പറഞ്ഞു പോകുന്നതല്ലാതെകുമാരേട്ടനും ഇവരുമായുള്ള ബന്ധത്തിന്റെ ആഴം കുളത്തിലമ്മയാനെ എനിക്ക് ബോധ്യപ്പെടുന്നില്ല.
  • ആയിരം രൂപ പോലും വില കിട്ടാത്ത ലാമ്പി(അതോ വിജയ്‌ സൂപ്പരോ)സ്കൂട്ടറിനു പകരം മുപ്പതിനായിരംരൂപ.... കഷ്ടം ......!!! ഒരു ക്യാമറ ക്ളിപ്പ്ന്റെ പേരിലാണെങ്കിലും നാണമില്ലേ.... ഇങ്ങനൊരു സിടുവേഷന്‍ .. അതിന് വേണ്ടി അവര്‍ അഞ്ചു പേരും കൂടി കാട്ടിക്കൂട്ടുന്ന വിക്രിയകള്‍....
  • വിനീതെ.... ഇന്നത്തെ ഉത്സവ പറമ്പ് ഗാനമേള എങ്ങനെ ആണെന്ന്‍ ഒരു തവണയെങ്കിലും കണ്ടിട്റ്റ്‌മതിയാരുന്നു അവരഞ്ചു പേരെ മൈക്കും കൊടുത്ത് ഇറക്കി വിടാന്‍ ....
  • റിയാലിറ്റി ഷോയെ കഥയുമായി കണക്റ്റ് ചെയ്തത്... ഇല്ല.... ഒന്നും പറയാനില്ല.
  • ഒന്നും മനസിലാകാത്ത ...വ്യക്തതയില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍ ഏറെ..... ചിലപ്പോള്‍ എന്റെ മാത്രംകാഴ്ചയായിരിക്കും.നിങ്ങള്‍ കണ്ട ശേഷം അഭിപ്രായം സ്വരൂപിച്ചാല്‍ മതിയാകും.... പ്രേക്ഷകന്‍ വെറുതെ പറയുന്നതാണ്എന്ന് തന്നെ ധരിച്ച്ചോളൂ...)
  • ഒരു പാട്ടൊഴിച്ച് മറ്റെല്ലാം അറ് ബോറ്....
  • ഇന്റെര്‍വെല്ലിനു ശേഷം എന്തെല്ലാം സംഭവിക്കുമെന്ന് ചിക്കു വരെ പറയും (ചിക്കു: പെങ്ങളുടെ മോന്‍ .വയസു രണ്ടേ കാല്‍ )അത്രയ്ക്ക് പ്രവചനീയമായ കഥാഗതി.

പായ്ക്കപ്പ്
പിന്നെ ഈ പടം വലിയ സംഭവം ആണെന്ന് ചില ആഘോഷങ്ങള്‍ നടക്കുന്നതിനെ പറ്റി ഒന്നും പറയാനില്ല.കണ്ടിട്റ്റ്‌ നിങ്ങള്‍ തീരുമാനിക്ക് ...ആഘോഷിക്കുന്നതിലെ ശരിയും തെറ്റും... പ്രേക്ഷകന് ആ കാര്യത്തില്‍ ഒന്നും പറയാനില്ല.
അപൂര്‍വ്വ രാഗം പോലെ വ്യത്യസ്തവും മനോഹരവുമായ സിനിമ മോശം എന്നും
മലര്‍വാടി
ലോകോത്തരം എന്നും പറയുന്ന ചിലെ ബ്ലോഗ്‌ സിനിമ നിരൂപകരുടെ ഉദ്ദേശശുദ്ധിയും നിങ്ങള്‍ രണ്ടു പടവും കണ്ടിട്റ്റ്‌ തീരുമാനിച്ചാല്‍ മതി.
ഏത് പടത്തിനെ വേണമെങ്കിലും നിങ്ങള്‍ നല്ലതെന്ന് പറഞ്ഞോ... ഒരു പടത്തിനെ രക്ഷപ്പെടുത്താന്‍ മറ്റൊരു പടത്തിന്റെ അടിനാഭിയ്ക്ക് ചവിട്ടരുത്.(അപൂര്‍വ രാഗം സിനിമാക്കാര്‍ എന്റെ അമ്മാവനോ അച്ഛനോ ബന്ധുക്കളോ എടുത്തതോ,ഞാനതിന്റെ കമ്മീഷന്‍ എജെന്ടോ അല്ല.എന്റെ കാഴ്ചകള്‍ പറഞ്ഞുവെന്നു മാത്രം)
വിനീതിന് ഉഗ്രന്‍ പടമെടുക്കാന്‍ കഴിഞ്ഞേക്കും...അദ്ദേഹത്തിന്‍റെ ശ്രമവും നല്ലതാണ്.
പക്ഷെ...ഇതൊരു ഉഗ്രന്‍ സിനിമയല്ല.
മലയാള സിനിമയുടെ ഇനിയത്തെ ഭാവി എന്തായാലും ഈ പടം വഴി സംവിധായകന്റെ പേരില്‍ ചാര്‍ത്തി കൊടുക്കാന്‍ ശ്രമിക്കുന്നത
സിനിമാ
സ്നേഹികളോടുള്ള വെല്ലുവിളിയാണ്(വിനീത് sഹ്രീനിവാസനോടുള്ള ഒരുപാട് ഇഷ്ടം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ)

പിന്‍ വിളി
സിനിമാനന്തരം ഒരു പത്രപ്രവര്‍ത്തകന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാന്‍
പ്രസ്‌ എന്നെഴുതിയബൈക്ക് ചിനപ്പിക്കുന്നതിനിടെ :
"ങാ... പുതിയ പയ്യന്മാര്‍ സിനിമയെടുത്ത് തുടങ്ങുമ്പ മലയാള സിനിമയുടെ ഭാവി ശോഭനമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷയുടെ ആ മലരും വാടി....."

പ്രേക്ഷക മതം: കാണുന്നത് കൊണ്ടോ കാണാതിരിക്കുന്നത് കൊണ്ടോ ഗുണമോ ദോഷമോ ഇല്ലാത്ത സിനിമ.

Saturday, July 17, 2010

ഇത് പുതിയ തലമുറയുടെ തീ പാറുന്ന കാലമാണ്



അപൂര്‍വ്വരാഗം
രചന: ജി എസ ആനന്ദ്-നജീം കോയ
സംവിധാനം : സിബി മലയില്‍
താരനിര: ആസിഫലി ,നിഷാന്‍ ,നിത്യ ...പിന്നെ പേരറിയാത്ത കുറെ പേരും.....


ഒന്നും പറയാനില്ല...... അപാരം..... അതിഗംഭീരം.......
മലയാളത്രില്ലെര്‍ സിനിമാ ചരിത്രത്തില്‍ സിനിമ വേറിട്ട,ജ്വലിക്കുന്ന ,തിളയ്ക്കുന്ന ചിത്രം....
തിരക്കഥ
...... മലയാള സിനിമയിലെ വല്യച്ഛന്മാരുടെ മണ്ട പിളര്‍ക്കും വിധം അതിശക്തം. സംവിധാനവും അതെ............സിബി മലയില്‍ ഏതൊരു ന്യൂ ജനറേഷന്‍ സംവിധായകനെക്കാലും യൂത്ത് ഫുള്‍ ആയി ഈ സിനിമ ഒരുക്കിയിരിക്കുന്നു.
ആള്
കുറവാണ്.... പക്ഷെ...നിങ്ങള്‍ പോയി കാണണം ,,കണ്ടിട്ട മറ്റുള്ളവരോട് കാണാന്‍ പറയണം.....കാരണം... അതങ്ങനെയാണ്.....കാണുമ്പോള്‍ ബോധ്യപ്പെടും ... എന്റെ മനസിന്റെ നേരില്‍ തൊട്ടു സത്യം ചെയ്ത് പറയുന്നു.
ഇത്
കണ്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഇന്നേ വരെ ഇറങ്ങിയ റവും ശക്തിയുള്ള ത്രില്ലെര്‍ സിനിമകളില്‍ ഒന്ന് നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ പോകുന്നു.




NB: ഇഷ്ടപ്പെടലുകള്‍ ഓരോരുത്തരുടെയും മനസിനനുസരിച്ച് വ്യത്യസ്തം എന്നറിയാം..
എന്കിലും A MUST AND MUST WATCH MOVIE....
(ബ്ലോഗിലെ സിനിമാ നിരൂപണ മേഖലയിലെ ചില ബുദ്ധി നരച്ചു കുരച്ചു വയസായ ചിലര്‍ ഈ പടത്തിനെ അടച്ച് ആക്ഷേപിക്കുന്നത് കാണുമ്പോള്‍ ഒന്നേ പ്രേക്ഷകന് പറയാനുള്ളൂ...നിങ്ങളൊക്കെ കാലഹരണപ്പെട്ടു ഹേ..... ഇത് പുതിയ തലമുറയുടെ തീ പാറുന്ന കാലമാണ്.)

Friday, July 16, 2010

ഒരു നാളും വരരുതേ.......



ഒരു നാള്‍ വരും

രചന:ശ്രീനിവാസന്‍.

നിര്‍മ്മാണം:മണിയന്‍പിള്ള രാജു.

സംവിധാനം: ടി കെ രാജീവ് കുമാര്‍.

താരനിര:മോഹന്‍ ലാല്‍ ,ശ്രീനിവാസന്‍ ,സമീരാ റെഡ്ഢി,സിദ്ധീക്ക് ..ഇത്യാദി പേര്‍


ഒരു കോപ്പി പേസ്റ്റ് കഥ

ഞാന്‍ സൈക്കിള് മോഷ്ടിച്ചെന്ന് മാത്രം പറയരുത്.
മാര്‍‍ക്കറ്റിലേക്ക് പോകുമ്പോള് പുതിയ ബിഎസ് സൈക്കിള് വഴിവക്കിലിരിക്കുന്നത് കണ്ടതാണ് ഞാന്‍ .
മോഷ്ടിക്കാനാണെങ്കില് എനിക്കതപ്പോള്‍ മോഷ്ടിക്കരുതോ?
ഒരു മണിക്കൂറിനു ശേഷം തിരികെ വന്നപ്പോള്‍ ദാ, അതവിടെ തന്നെയിരിക്കുന്നു.
അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അത് പൂട്ടിയിട്ടില്ലെന്നും കണ്ടു.
അതപ്പോള് ആരോ വഴിയില് ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ സാര്‍!
എന്തിനാ നല്ലൊരു സൈക്കിള് വെറുതേ കളയുന്നതെന്നോര്‍ത്ത് ഞാന്‍ അതെടുത്തു.
അതൊരു തെറ്റാണോ സാര്‍ ?

പക്ഷേ ഞാനെത്ര നല്ലവനാണെന്നറിയാമോ സാര്‍?
കുട്ടിമൂസയ്ക്ക് വെറും 1200 രൂപയ്ക്കല്ലേ ഞാന് സൈക്കിള് കൊടുത്തത്!
ഞാനല്ലാതെ ആര് കൊടുക്കും സാര്‍, 1200 രൂപയ്ക്ക് പുത്തന് ബിഎസ് സൈക്കിള്?"


മേല്‍ പറഞ്ഞ സാധനം മുമ്പെപ്പഴോ വായിച്ചപ്പം കോപ്പി പേസ്റ്റ് ചെയ്ത

'ഒരു കള്ളന്റെ ആലങ്കാരികമായ വര്‍ത്തമാനമാണ്‌ ' . ചെയ്തത് കള്ളത്തരമെന്നു സമ്മതിച്ചില്ലെങ്കിലും, ചെയ്തെന്നു സമ്മതിക്കാന്‍ മനസ് കാട്ടിയ ഒരു മനുഷ്യന്റെ കഥ .

ശ്രീനിവാസന്‍ 'ഒരു നാള്‍ വരും' എന്ന പടത്തിന്റെ കഥ അടിച്ച്ചുമാടിയതാണോ ഇല്ലേ എന്നത്എനിക്കറിയില്ല.

പക്ഷെ മുകളിലെ കഥയിലെ പോലെ കുമ്പസാരം പോലെ ശ്രീനിവാസന്‍ മറ്റൊരുത്തന്റെ കഥ മോഷ്ടിച്ച്എടുത്തതാണ് എന്ന് പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു .

അതെ....ശ്രീനിവാസന്‍ എഴുതിയത് എന്ന് വിചാരിക്കാന്‍ തന്നെ മനസ് അനുവടിക്കാത്തത്ര ബോറന്‍സ്ക്രിപ്റ്റ് ആണ് ഒരു നാള്‍ വരും എന്ന സിനിമയ്ക്കുള്ളത്.

ഞാനിപ്പഴും പ്രാര്‍ഥിക്കുന്നു."കരുണാസാഗരമായ ദൈവമേ.... ഇത് ശ്രീനിവാസന്‍ എഴുതിയ സ്ക്രിപ്റ്റ്ആയിരിക്കരുതേ..... മറ്റേതോ ഒരുത്തന്റെതായിരിക്കണേ.... "

സലീംകുമാര്‍ പറഞ്ഞ പോലെ ചെലപ്പം ദൈവം കേള്‍ക്കുന്നെങ്കിലോ...?

1985 -ആമാണ്ട് ഉറങ്ങിപ്പോയ ഒരു തിരക്കതാകൃത്ത് 2010 ആമാണ്ട് ജൂലൈ മാസം പെട്റെന്നെഴുന്നെറ്റ്കാലമിത്രയും പോയതറിയാതെ അന്തം വിട്ടെഴുതിയ സ്ക്രിപ്റ്റ് പോലെയാണ് പടം കാണുമ്പോള്‍ ഫീല്‍ചെയ്യുന്നത്.

ഭൂഷണം.

  • പടം ഒരു സാമൂഹ്യ ദ്രോഹമല്ല ... അത് തന്നെ വലിയ സമാധാനം.
  • മോഹന്‍ലാലിനെ അതിമാനുഷനും അവതാര പുരുഷനും അല്ലാതെ പച്ച മനുഷ്യനായി കാണാന്‍ കഴിയുന്നു.
  • രണ്ടു മൂന്നു പുതിയ തമാശകള്‍ ഉണ്ട്ട്.
  • ലാല് അലക്സിന്റെ മുറിയില്‍ വച്ച് മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സംഭവിക്കുന്ന ട്വിസ്റ്റും
  • ശ്രീനിവാസന്റെ വീട്ടില്‍ വച്ച് തൊട്ടടുത്ത് സംഭവിക്കുന്ന ട്വിസ്റ്റും നല്ലതാണ്(വിശദീകരിച്ചാല്‍ പടംകാണാത്തവര്‍ക്ക് രസം കൊല്ലിയാകും)
  • മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കളായി വന്ന കുട്ടികളുടെ അഭിനയം.




ദൂഷണം.

  • ആകെ മൊത്തം അന്‍ പ്രൊഫഷനല്‍ ആണ് പടം.
  • ശ്രീനിവാസന്റെ ഭാര്‍ഗവ ചരിതം കഴിഞ്ഞാല്‍ ഏറവും മോശം സ്ക്രിപ്റ്റ്.
  • സമീരാ റെഡ്ഢിയുടെ മുഖത്ത് ഭാവം എന്തെങ്കിലും വരുന്നോ എന്നറിയാന്‍ അമ്പതു രൂപവാങ്ങിയിട്ടാനെങ്കിലും വേണ്ടില്ല ..ഓരോ ഭൂതക്കണ്ണാടി പ്രേക്ഷകന് കൊടുക്കണം.നാലാം കിട മസാലസിനിമകളിലെ നടികളെ കാല്‍ കഷ്ടമായ അഭിനയം.
  • തമാശ ഒപ്പിക്കാന്‍ സ്ക്രിപ്റ്റില്‍ ശ്രീനിവാസനദ്ദേഹം പെടുന്ന പാട് കാണുമ്പോള്‍ ചങ്ക് പറിയും.
  • അതുല്യ പ്രതിഭയായ മോഹന്‍ലാലിനെ കൊണ്ട്ട് പലയിടത്തും പുളിച്ച കോമാളി വേഷം കെട്ടിച്ചത്കണ്ടാല്‍ സഹിക്കില്ല.
  • ഗാനചിത്രീകരണം...പറയാതിരിക്കാന്‍ വയ്യ.... സംവിധായകന്‍ പത്ത് കൊല്ലത്തിനിടയ്ക്ക് ഇറങ്ങിയഏതെങ്കിലും അഞ്ചു സിനിമകളുടെ എങ്കിലും പാട്ടുകളുടെ വിഷ്വല്‍ കാനെണ്ടിയിരുന്നു.
  • ആദ്യപകുതിയിലെ ഇഴച്ചിലില്‍ നിന്ന് തിയേറ്ററിലെ പലരും രക്ഷപെട്ടത് കയ്യിലെമൊബൈലില്‍ ഗെയിം ഉള്ളത് കൊണ്ട്ട് മാത്രമാണ്.
  • കഷ്ടപ്പെട്ട് തിരുകിയ കുടുംബകഥ 'പട്ടര് ഏതാണ്ട്ട് ചവിട്ടിയ' പോലെ ഇരിക്കുന്നു.
  • തട്ടിക്കൂട്ട്ട് സെറ്റപ്പ് ആണെന്ന് തോന്നാന്‍ ദിവ്യദ്രിഷ്ടി വേണ്ടാത്ത അവതരണം.


രണ്ടു പിന്‍ വിളികള്‍

1)എന്റെ മുന്നില്‍ ഇരുന്നു പടം കണ്ട ഡബിള്‍ പോക്കറ്റ് ജീന്‍സ് ഷര്‍ട്ട് ഇട്ട ഒരു ചേട്ടന്‍ : "സംവിധായകന്‍ടി കെ രാജീവ് കുമാറിന്റെ തല നരച്ചത് എല്ലാര്‍ക്കും അറിയാം...ബുദ്ധിയും നരച്ചെന്നു ഇപ്പോള്‍മനസിലായി"

2)തിയേറ്ററിലെ ഇരുട്ടില്‍ നിന്ന് റോഡിലെ ഇരുട്ടിലേക്ക് നീങ്ങും വഴി എന്നെ ചുമന്ന ആട്ടോയുടെ ഡ്രൈവര്‍ ,പുള്ളി കലാ രസികനായത്കൊണ്ടാകും ഇങ്ങനെ പറഞ്ഞു.

"ഏതോ പാവപ്പെട്ട കഥയെഴുത്ത് കാരന്റെ കണ്ണീരു വീണതല്ലേ സാറേ... അതിന് കലാ ദേവത കയ്യേകേറി പിടിച്ചതാ..... അല്ലേല്‍ പുള്ളീടെ സിനിമയ്ക്ക് ഈ ഗതി വരുകേല...."


പാക്കപ്പ്

മറ്റു നല്ല പടങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട്ട് വേണമെങ്കില്‍ കാണാവുന്ന പടമെന്നു നാട്ടുകാര്‍ പറയുന്നു.

തീരുമാനം നിങ്ങടെ ഇഷ്ടം.

ഒരു തരക്കേടില്ല്ലാത്ത ആവറേജ് പടം.

ശ്രീനിവാസന്റെ മുന്‍ സിനിമകല്‍ വച്ചു നോക്കിയാല്‍ ആവരേജിന് താഴെയുള്ള പടം.ശ്രീനിവാസനെപോലൊരു പ്രതിഭയില്‍ നിന്നും ഒരു നാളും വരരുതേ.......എന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ആഗ്രഹിച്ചു പോകുന്ന ബലഹീനമായ സിനിമ. മറ്റൊരാള്‍ ആയിരുന്നെങ്കില്‍ നമ്മളെല്ലാം ചിലപ്പോള്‍...ഇതിപ്പോ കക്ഷി ശ്രീനിവാസന്‍ ആയതു കൊണ്ട്........


Thursday, May 20, 2010

അലക്സാണ്ടര്‍ മാത്രമാണ് ഗ്രേറ്റ്.

അലക്സാണ്ടര്‍ ദി ഗ്രേറ്റ്
നിര്‍മ്മാണം- VBK മേനോന്‍
സംവിധാനം-മുരളി നാഗവള്ളി.
താരനിര: മോഹന്‍ലാല്‍,ബാല, സിദ്ദീഖ്,ജഗദീഷ്,നെടുമുടി...












ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണോ?

എന്റെ വീട്ടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു വോളീബാള്‍ കോര്‍ട്ട് ഉണ്ട്.അവിടെ നിന്ന് ഇടത്തോട്ട് ഒരു മുന്നൂറു നാനൂറു മീറ്റര്‍ പോയാല്‍ ചക്ക ഷിബുവിന്റെ വീട്.ഒരു ഇളം മഞ്ഞ പെയിന്റടിച്ച രണ്ടുനില വീട്.ദൂരെ നില്ക്കുംപഴേ അല്സേഷ്യന്റെ കുര കേള്‍കാം എന്നുള്ളത് കൊണ്ടു നിങ്ങള്‍ക്ക് വീട് തെറ്റില്ല. ആ വീടിന്റെ സൈഡില്‍ കാണുന്ന റോഡില്‍ കൂടി നടക്കൂ... ടാറിട്ട റോടല്ല.മെറ്റല്‍ പാകിയ കുഞ്ഞു റോഡ്‌ .നടന്നല്ലോ.... ആദ്യത്തെ വളവു തിരിയുന്നിടത്ത് വലത് വശത്ത...അതോ ഇടതോ... ഇല്ലില്ല... വലതു തന്നെ.. ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഫ്രെണ്ടില്‍ ഒരു ചെറിയ കുരിശടി.... ആ കുരിശടിയിലെ കന്നാടിപ്പെട്ടിയില്‍ ഒരു ദിവ്യരൂപത്തിന്റെ പ്രതിമ ഉണ്ട്.
ആ ദിവ്യരൂപത്തെ തൊട്ടു ഞാന്‍ സത്യം ചെയ്യുന്നു .... "ദൈവത്താണേ ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ അല്ല."മോഹന്‍ലാലിന്റെ എന്നല്ല... ഒരു താരങ്ങളുടെയും കടുത്ത ആരാധകനല്ല ഞാന്‍ . ആസ്വാദകന്‍ മാത്രം.
എങ്കിലും ഞാന്‍ പറയുന്നു....
അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ പ്രകടനം ഉഗ്രനാണ്‌..അത്യുഗ്രനാണ്.... അതില്‍ നല്ലതെന്ന് പറയാന്‍ ലാലിന്റെഅഭിനയമല്ലാതെ മറ്റൊന്നുമില്ല എന്നും ഞാന്‍ ഈ കോടതി മുമ്പാകെ സത്യമായും ബോധിപ്പിയ്ക്കുന്നു.

കഥാസാരം
പ്രത്യേക മാനരിസങ്ങലുള്ള മനോരോഗിയും ഒരു വില്‍പത്രം വഴി പെട്ടെന്ന് സമ്പന്നനുമായ അലക്സാണ്ടര്‍ നെ തങ്ങളുടെ വ്യത്യസ്തങ്ങളായ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിയ്ക്കുന്ന ഒരു കൂട്ടം ആള്‍ക്കാരും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും.

ഭൂഷണം.
1)മോഹന്‍ലാലിന്റെ അഭിനയം.
2)രണ്ടാമതും മോഹന്‍ലാലിന്റെ അഭിനയം.
3)പിന്നെയും മോഹന്‍ലാലിന്റെ അഭിനയം.
4)ഒന്നും കൂടെ മോഹന്‍ലാലിന്റെ അഭിനയം.
5) ആദ്യം പറഞ്ഞ പോലെ മോഹന്‍ലാലിന്റെ അഭിനയം.

ദൂഷണം.
പടത്തിന്റെ, മോഹന്‍ലാല്‍ എന്ന നടന്‍ ഒഴിച്ചുള്ള സമസ്ത മേഖലയും.
എങ്കിലും ഒന്ന് രണ്ടെണ്ണം പറയാതിരിക്കാന്‍ വയ്യ....

1)ജഗദീഷ്... എന്റമ്മേ.... അസഹനീയം എന്നതിന്റെ ഏറ്റവും അഗ്രസീവ് ആയ ഒരു മലയാളം വാക്ക് പറഞ്ഞു തരൂ.... അതാണ്‌ സംഭവം.

2)വലിയൊരു പ്രമേയത്തെ തട്ടിക്കൂട്ട് സെറ്റപ്പില്‍ സൃഷ്ടിച്ചിരിക്കുന്നു.

എങ്കിലും........
മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ അഭിനയവും ഡബ്ബിങ്ങും കാണാന്‍ മാത്രമെങ്കിലും ഈ സിനിമ ഉറപ്പായും കാണണം എന്ന് ഞാന്‍ അഭ്യര്‍ത്തിയ്ക്കുന്നു.
ആദ്യ ദിവസങ്ങളില്‍ തിയേറ്ററിന്റെ എട്ടിലൊന്നു പോലും ആളില്ല.... ഇപ്പോഴും അവസ്ഥ മാറിയെന്നു തോന്നുന്നില്ല.

സൂപ്പര്‍ താരങ്ങളുടെ കടുത്ത ഫാനുകള്‍ എന്ന പേരില്‍,
അഭിപ്രായം പറയുന്ന ആസ്വാദകരെ ഡാഷ് മോന്‍ എന്നും മറ്റും ബ്ലോഗുകളില്‍ കയറി തന്തയ്ക്ക് വിളിച്ചും തെറിയഭിഷേകം നടത്തിയും ജീവിക്കുന്ന ഡാഷ് ള്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഇത്തരം പടങ്ങള്‍ ഒരു തവണയെങ്കിലും പോയി കാണാനുള്ള മനസ് കാണിക്കുകയാണ്.( സൂപ്പര്‍ താരങ്ങളുടെ എല്ലാ നല്ലപടങ്ങളും കാണുന്ന അവരുടെ നല്ല കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന നല്ല ഫാനുകള്‍ ഉണ്ട്.ഇതവരെ ഉദ്ദേശിച്ച് അല്ല)
വീമ്പിളക്കുന്ന ആരാധക ലക്ഷങ്ങള്‍ ഉണ്ടായിട്ടാണ് അന്‍പതും നൂറും പേരെ വച്ച് മുക്കിയും മൂളിയും പടം മുന്നോട്ടു പോകുന്നത്.ഇതിനു മുമ്പ് മോഹന്‍ലാലിന്റെ വളരെ വളരെ മികച്ച "മിഴികള്‍ സാക്ഷി,പകല്‍ നക്ഷത്രങ്ങള്‍ എന്നീ പടങ്ങള്‍ വന്നപ്പോഴും കണ്ടില്ല,ഈ വര്‍ഗ്ഗത്തെ.....
ഒന്ന് കയറി കണ്ടു ആ നല്ല സിനിമകളെ വിജയിപ്പിക്കാന്‍ .


*ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്തിന് പണ്ടു കണ്ട ഏതോ കോമഡി ഷോയോട് കടപ്പാട്.

Saturday, May 15, 2010

ഡ്യുവല്‍ ബ്ലോഗനാലിട്ടി

പോക്കിരി രാജ
രചന-ഉദയകൃഷ്ണ സിബി കെ തോമസ്‌
സംവിധാനം-വൈശാഖ്
താരനിര- മമ്മൂട്ടി,പ്രിത്വിരാജ്,നെടുമുടി,വിജയരാഘവന്‍ ,സിദ്ധീഖ്,സുരാജ്,സലിം കുമാര്‍


പതിവ് തെറ്റിച്ച് ആദ്യം കഥാസാരം.
അച്ഛന്‍ ചെയ്ത തെറ്റ് ഏറ്റുവാങ്ങി ജയിലില്‍ പോകേണ്ടി വന്ന മൂത്ത മകന്‍ രാജ .ചേട്ടന്റെ വീരസ്യം കണ്ടു വളര്‍ന്ന അനിയന്‍ സൂര്യ .കാര്യമറിയാതെ മൂത്ത മകനെ പുറത്താക്കുന്ന അച്ഛന്‍ മാഷ്‌ .തമിഴ്നാട്ടിലേയ്ക്ക് നാട് വിടുന്ന ഏട്ടന്‍ .വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയവന്റെ ജീവിതം തുലാസിലായപ്പോള്‍ ഏട്ടന്‍ വരുന്നു.(ഇതിടയില്‍ ഏട്ടന്‍ അമ്പതു ഇനോവ എസ്കോര്‍ട്ട് ചെയ്യാന്‍ തരത്തില്‍ വളര്‍ന്നു വലുതായിരുന്നു)പിന്നെ ഏട്ടന്റെ കൈ/മെയ് കരുത്തില്‍ അനുജനെ രക്ഷിച്ചു ഇഷ്ടപ്പെട്ട പെണ്ണുമായി കല്യാണം നടത്തി കൊടുക്കുന്നു.ആഭ്യന്തര മന്ത്രിയുമായി വരെ ഓപ്പണ്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എട്ടന്.

ഇനി പഴങ്കഥക്കെട്ട്
പുട്ട് മാമായെ നിങ്ങള്‍ക്കറിയണം എന്നില്ല..എന്ത് കൊണ്ടെന്നാല്‍ അയാള്‍ എന്റെ നാട്ടുകാരനാകുന്നു.... അതിനാല്‍ അദ്ദേഹം എന്റെ നാടിന്റെ സ്വന്തമാകുന്നു. പുള്ളിയ്ക്ക് ഒരു സംഭവമുണ്ട്. ആരെന്തു പറഞ്ഞാലും പുള്ളിയ്ക്ക് സ്വന്തമായി രണ്ടഭിപ്രായമുണ്ടകും .

"പുട്ടുമാമാ... കോളേജില്‍ പോലീസ് കേറി പിള്ളാരെ മൊത്തം അടിച്ചെന്നു ..."
"പാവം പിള്ളേര്‍.... തള്ളേം തന്തേം എങ്ങനെ വളര്‍ത്തുന്നത...ഈ മറ്റേടത്തെ പോലീസുകാര്‍ക്ക് ഇതെന്തിന്റെ കേടാ....?"

അപ്പോള്‍ മറ്റൊരാള്‍....
"അല്ല മാമാ.... പിള്ളേരുടെ അതിക്രമവും ഇച്ചിരി കൂടുതലാ..."
"പിന്നല്ലാതെ ... അലവലാതി നായിന്റെ മക്കള്‍..തല്ലുകല്ല ..... കൊല്ലണം അവമ്മാരെ ..ങ്ങാഹാ......"

ഇതാണ് പുട്ട് മാമയുടെ ഒരു ബ്രീഫ് ബയോഡാറ്റ ... ഞാനിത് പറഞ്ഞത് "പോക്കിരി രാജ"യുടെ കാഴ്ച ക്കുറിപ്പ്‌ എഴുതുമ്പോള്‍ ഞാന്‍ ഒരു പുട്ടുമാമയായി മാറുകയാണ്..(ഇന്നേവരെ ഒരു നിരൂപകനും കടന്നു ചെല്ലാത്ത മേഖലയിലൂടെ എല്ലാം ഞാന്‍ സഞ്ചരിചെന്നു വരും.. സൈക്കൊസിസില്‍ നിന്നും ന്യൂരോസിസിലെയ്ക്കും തിരിച്ചും.. ഞങ്ങള്‍ നിരൂപകന്മാരുടെ ഭാഷയില്‍ ഇതിനെ സ്പ്ളിറ്റ് ബ്ലോഗനാലിട്ടി,ഡ്യുവല്‍ ബ്ലോഗനാലിട്ടി എന്നൊക്കെ പറയും)
ദാറ്റ് മീന്‍സ് രണ്ടു തരം റിവ്യൂ വേണ്ടി വരുമെന്ന് സാരം.

റിവ്യൂ 1 (പുട്ടുമാമ വേര്‍ഷന്‍ ഒന്ന് ‍)
ആരാധക /ഉത്തരാധുനിക വ്യൂവര്‍ റിവ്യൂ.


ഏത് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളെയും വെല്ലുന്ന ആക്ഷന്‍ കോമഡി എന്റര്‍ടെയിനാര്‍ . ചടുലതയാര്‍ന്ന മ്യൂസിക്.
മമ്മൂട്ടിയും പ്രിത്വിരാജും വളരെ സ്റൈലിഷ് ആയിരിക്കുന്നു.ആരാധകരെ ത്രിപ്തിപ്പെടുതാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ക്ലീന്‍ ഹിറ്റ്‌ ചിത്രം.ഫൈറ്റൊക്കെ ഹിന്ദി സിനിമകളെ വെല്ലും വിധം കനല്‍ കണ്ണനും മാഫിയാ ശശിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.സലിം കുമാറും സുരാജും തിയെട്ടരുകളില്‍ ആരവങ്ങള്‍ സൃഷ്ടിയ്ക്കുന്നു.ക്യാമറയും ഷോട്ടുകളും എഡിറ്റിങ്ങും അതിഗംഭീരം.മമ്മൂട്ടി നല്ല രീതിയില്‍ ഡാന്‍സ് ചെയ്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്(പ്രത്യേകിച്ചു മൂണ്‍ വാക്ക്.മമ്മുക്ക ഇത് ഇത്ര ഭംഗിയായി ചെയ്യുമെന്നത് നമ്മെ അത്ഭുതപ്പെടുത്തും.)
.മമ്മൂട്ടി സ്ക്രീനില്‍ എത്താന്‍ താമസിക്കുന്നത് ആരാധകര്‍ക്ക് അക്ഷമയുന്ടാക്കുന്നു എന്ന് നിസ്സംശയം പറയാം.
പാട്ടുകള്‍ വല്ലാത്ത ഒരു ഓലമാണ് സൃഷ്ട്ടിയ്ക്കുന്നത്... റിയലി സൂപ്പര്‍ബ്.....!!!
"അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിനു സഹിയ്ക്കില്ല""അണ്ണന്റെ അത്ര ആകുമ്പോള്‍ ഞാന്‍ അഭിനയത്തില്‍ ഓസ്കാര്‍ വാങ്ങിയ്ക്കും" തുടങ്ങിയ ഡയലോഗുകള്‍ കാഴ്ചക്കാര്‍ക്ക് നല്ല ആവേശം ഉണ്ടാക്കുന്നു.
മൊത്തത്തില്‍ കുറേക്കാലത്തിനു ശേഷമുള്ള ഒരു ആവേശമുള്ള കമേര്‍ഷ്യല്‍ സിനിമയാണ് 'പോക്കിരി രാജ'
ഇത് പോലുള്ള സിനിമകളാണ് മമ്മുക്കാ...പ്രിത്വീ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത്.





റിവ്യൂ 2 (പുട്ടുമാമ വേര്‍ഷന്‍ രണ്ടു ‍)
സാധാരണ /പഴഞ്ചന്‍ സിനിമാ സ്നേഹി വ്യൂവര്‍ റിവ്യൂ.


ഈ അടുത്ത കാലത്ത് പ്രേക്ഷകന്റെ ക്ഷമയും ബുദ്ധിയും ഇത്രയും പരീക്ഷിച്ച ഒരു സിനിമ ഉണ്ടാകില്ല.
യുക്തി(logic)എന്നൊരു സാധനം മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റില്ല.
സംശയങ്ങളുടെ പരമ്പരയാണ് ഈ സിനിമ സമമാനിയ്ക്കുന്നത്.
1)മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രായമെത്ര? 36 എന്നാണു മനസിലാകുന്നത്?(പതിനാറു വയസുള്ളപ്പോള്‍ ജയിലില്‍ പോയി.അഞ്ചു കൊല്ലം കഴിഞ്ഞു തിരിച്ചു വന്നു നാടുവിട്ടു.പതിനഞ്ചു കൊല്ലം കഴിഞു പോക്കിരി രാജയായി തിരിച്ചു വരുന്നു. 16+5+15=36???)
2)ഫൈവ്സ്ടാര്‍ ഫെസിലിറ്റി ഉള്ള ആശുപത്രി പേ വാര്‍ഡില്‍ (മിനിമം 5000 രൂപ ദിവസ വാടക വരുന്നത്) കിടക്കാന്‍ മാത്രം പ്രിഥ്വി രാജിന്റെ കഥാപാത്രമായ സൂര്യക്കുള്ള ജോലി എന്താണ്?കവടി നിരത്തിയിട്ടും പുള്ളിയുടെ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പറ്റിയില്ല.
3)ഒരുത്തന്‍ വ്യാജ എസ് ഐ ചമഞ്ഞു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വന്തംജീപ്പില്‍ നടക്കുന്നത് ആ സ്റെഷനിലെ പോലീസുകാര്‍ക്ക് പോലും അറിയാന്‍ പറ്റാത്തത് എന്ത് കൊണ്ട്ട്?
4)പോക്കിരി ,അയ്യാ , വില്ല് തുടങ്ങിയ തമിഴ് വിജയ്‌ സിനിമകളിലെയും പിന്നെ പേരോര്‍ക്കാത്ത ഹിന്ദി സിനിമകളുടെയും മ്യൂസിക് കടുകോളം മാറ്റമില്ലാതെ കോപ്പിയടിച്ച് പാട്ടുകള്‍ ഉണ്ടാക്കിയതാണോ അതോ ഈ പടത്തിന്റെ പാട്ടുകള്‍ പഴയ സിനിമാക്കാര്‍ കോപ്പിയടിച്ചതാണോ?
5)കേരളത്തിലെ കമ്മീഷണര്‍മാര്‍ 24 മണിക്കൂറും സാദാ പോലീസ് സ്റെഷനുകളില്‍ ഡ്യൂട്ടി ചെയ്യുന്നവരാണോ?
6)കേരളത്തിലെ ആഭ്യന്തരമന്ത്രിയും കംമീഷനരും ചാനലുകാരും വെറും ഉണ്നാക്കന്മാരാണോ?(സിനിമ കണ്ടാല്‍ നിന്നാണെ അണ്ണാ അങ്ങനെ തോന്നും)
7)ഒറ്റയിടിക്ക് അമ്പതു പേരെ തെറിപ്പിയ്ക്കാനും അര കിലോമീറ്റര്‍ ദൂരത്തിലും ഉയരത്തിലും ചാടി അടിയ്ക്കാനും പടിയ്പ്പിക്കുന്ന കേരളത്തിലെ സ്ഥലം ഏത്?
8)ഗുലുമാല്‍ സിനിമയില്‍ പറഞ്ഞ കോമഡി വള്ളി പുള്ളി വ്യത്യാസമില്ലാതെ വീണ്ടും ഈ പടത്തില്‍ സുരാജ് പറയുന്നത് സംവിധായകന്റെ അറിവോടെ തന്നെയാണോ?
9)പത്തോളം സംഘട്ടനങ്ങളും മൂന്നു പാട്ടും അതായത് ഏതാണ്ട് ഒരു മണിക്കൂര്‍ ഇരുപത്തഞ്ചു minute മാറ്റിയ ശേഷം (10* 7min=70min 3*5min=15min total 70+ 15= 85 minute)
അര മുക്കാല്‍ മണിക്കൂര്‍ കഥ എഴുതുന്നതിനെയാണോ സാറേ തിരക്കഥ,തിരക്കഥ എന്ന് പറയുന്നത്?
10)നീ ഒരു കാലത്തും നന്നാവില്ലെടാ എന്ന് നായകന്‍റെ മുഖത്തു നോക്കി അപ്പനും അമ്മയും പറയുന്നത് മലയാള സിനിമയില്‍ അമ്പതു തവണയെങ്കിലും കാണാത്ത എത്ര പേരുണ്ട് ?
11)രാജയും സൂര്യയുമാണോ മമ്മൂട്ടിയും പ്രിഥ്വി രാജുമാണോ കഥാപാത്രങ്ങള്‍... ?(കഥാപാത്രങ്ങള് തമ്മിലല്ല പലപ്പോഴും താരങ്ങള്‍ തമ്മിലാണ് സംഭാഷണം..മമ്മുട്ടി മമ്മുട്ടിയായും പ്രിഥ്വി പ്രിഥ്വിയായും .. )

a humble request

അപാരമായ നടന വൈഭവമുള്ള അതുല്യ കലാകാരനാണ് മമ്മൂട്ടി.ഇത്രയും മോഡലെഷനും ഡയലോഗ് deliveriyum സ്ക്രീന്‍ പ്രസ്സന്സുമുള്ള നടന്മാര്‍ ഇന്ന് മലയാളത്തില്‍ ചുരുക്കം... ശബ്ദ നിയന്ത്രണവും ഭാവതീവ്രതയും കൊണ്ടു സമ്പന്നനാണ് അദ്ദേഹം.... അദ്ദേഹത്തെ ഞങ്ങള്‍ക്ക് ആരാധിയ്ക്കാന്‍ അമ്പതു ഇനോവ കാറിന്റെയും അഞ്ചു ഗുണ്ടകളുടെയും പിന്‍ബലം വേണ്ട...
ഞങ്ങള്‍ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു മമ്മുക്കാ... വീ ആര്‍ റിയലി ഇന്‍ ലവ് വിത്ത് യൂ... അതുകൊണ്ടു തന്നെ ഇങ്ങനെ ഉള്ള സിനിമകളില്‍ കാണുമ്പോള്‍...
ചിലപ്പോള്‍ പഴഞ്ചന്‍ ചിന്തകള്‍ കൊണ്ടു തോന്നുന്നതാവാം.... ഭയങ്കര ബോര്‍ ആയി തോന്നി ഇത് കണ്ടപ്പോള്‍.....
ഇതില്‍ മമ്മൂട്ടി രജനികാന്തായും പ്രിഥ്വി രാജ് വിജയ്‌ ആയും ആണ് അഭിനയിച്ചിരിക്കുന്നത്. സത്യത്തില്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് സങ്കടമാണ്
ഞങ്ങള്‍ക്ക് വേണ്ടത് തനി മമ്മുക്കയെ ആണ്... തനി പ്രിഥ്വിരാജിനെ ആണ്.


പായ്ക്കപ്പ്

ഡ്യുവല്‍ ബ്ലോഗനാലിട്ടി വായിച്ചല്ലോ... ഇതില്‍ പ്രേക്ഷകന്‍ ഏത് ഭാഗത്താണ് എന്നൊരു ചോദ്യമുന്ടല്ലേ....
ആ...ആ പൂതി മനസിലിരിക്കട്ടെ.....
നിങ്ങള്‍ക്ക് ഞാന്‍ എവിടെ എന്ന് തോന്നുന്നു?അവിടെ തന്നെ.
പ്രേക്ഷകന് ഇത്രയേ പറയാനുള്ളൂ.....
ഒരു പക്കാ മസാല സിനിമ. ഈ സിനിമ ആസ്വാദകര്‍ക്ക് വേണ്ടിയല്ല,ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്.
സിനിമ കണ്ടാല്‍ നിങ്ങളുടെ നഷ്ടവും ലാഭവും നിങ്ങള്‍ക്ക് ആ താരങ്ങളോടുള്ള ഇഷ്ടം പോലെ ഇരിയ്ക്കും.....

Monday, May 10, 2010

സത്യം പറഞ്ഞാല്‍ സത്യന്‍ പറയുന്നതാണ് സത്യം.... എന്താ സത്യമല്ലേ....?

കഥ തുടരുന്നു
രചന-സംവിധാനം:സത്യന്‍ അന്തിക്കാട്
താരനിര:മമത മോഹന്‍ദാസ്‌,ജയറാം,ആസിഫലി(ഋതു ഫെയിം),ബേബി ബേബി അന്ഖിത,KPAC ലളിത ,ഇന്നസെന്റ്.......

സത്യന്‍ അന്തിക്കാടും ബ്രാട്പിറ്റും തമ്മിലെന്തു ബന്ധം?
2008 ഇല്‍ ഡേവിഡ് ഫിഞ്ചേര്‍ സംവിധാനം ചെയ്ത് ബ്രാട്പിറ്റ് അഭിനയിച്ച ഒരു രസകരമായ സിനിമയുണ്ട്.' ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടന്‍ ' എന്നാണു പടത്തിന്റെ പേര്....... സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് ഒരിന്ഗ്ലീഷ് സിനിമയെ പറ്റി വാക്കല്ലാതെ പറയുന്നത് കേട്ടിട്ട് പടം കോപ്പിയടിച്ഛതാനെന്നു പറയാന്‍ പോവുകാന്നു നിനയ്ക്കരുത്.
'ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടന്‍ ' സിനിമയില്‍ നായകന്‍ വാര്‍ധക്യത്തില്‍ നിന്നും പ്രായം കൂടുന്തോറും യൌവനതിലെയ്ക്കും വീണ്ടും പ്രായം ചെല്ലുംപോഴെയ്ക്കും കൌമാരതിലെയ്ക്കും പോകുന്ന അവസ്ഥയുണ്ട്.
പറഞ്ഞു വന്നത് സത്യന്‍ അന്തിക്കാടിനെ കുറിച്ചാണ് ..... പ്രായം കൂടുന്തോറും ചിന്തയിലും എഴുത്തിലും സംവിധാനത്തിലും യൌവനത്തിന്റെ പ്രസരിപ്പ് വര്‍ദ്ധിച്ചു വരുന്ന സത്യന്‍ സത്യമായും ആ ബ്രാട്പിറ്റ് ക്യാരക്ടറിനെ ഓര്‍മിപ്പിയ്ക്കുന്നു.എഴുത്തിലും സംവിധാനത്തിലും യുവ സിനിമാക്കാരെപ്പോലെ /ക്കാളും അപ്ഡേട്ടട് ആണ് സത്യന്‍ അന്തിക്കാട് എന്ന് അടിവരയിടുന്ന സിനിമയാണ് കഥ തുടരുന്നു.
ഭദ്രവും സുന്ദരവുമായ ഒരു തെളിനീരോട്ടമാണ് ഈ സിനിമയെന്ന് എനിക്ക് തോന്നുന്നു.

കഥാസാരം
ഇരു മതസ്ഥരായ വിദ്യയും ഷാനവാസും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു ഒരുമിച്ചു ജീവിച്ചു തുടങ്ങിയ ദമ്പതികളാണ്(മമതയും ആസിഫലിയും).ഒരു കുഞ്ഞു മകളും(ബേബി അവന്തിക).
ഒരു രാത്രി മകള്‍ക്ക് മാമ്പഴം വാങ്ങാന്‍ പോയ ഷാനവാസ് പിന്നെ മടങ്ങി വന്നില്ല.(രസച്ചരട് പൊട്ടാതിരിയ്ക്കാന്‍ ആ സംഭവം ഞാന്‍ ഇവിടെ പറയുന്നില്ല. ഇന്ന് എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും സംഭാവിയ്ക്കാവുന്ന ദുരന്തം ...)
അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടു പോയ വിദ്യക്കും മകള്‍ക്കും എല്ലാം ത്യജിക്കേണ്ടി വന്നു ...അവള്‍ ചെന്ന് പെട്ടത് ,ജീവിച്ചു പരിചയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു പിടി ആള്‍ക്കാരുടെ ഇടയില്‍..... തിളയ്ക്കുന്ന അനുഭവചൂടില്‍ നിന്നും ജീവിതം ജീവിച്ചു പഠിയ്ക്കാന്‍ കഷ്ടപ്പെട്ട ഒരു മനസുറപ്പുള്ള പെണ്ണും ഒന്നുമറിയാത്ത കുഞ്ഞും... പിന്നെ കുറെ മനുഷ്യരും....... മനുഷ്യന്റെ മനസ്സില്‍ ഇനിയും മരിച്ചിട്ടില്ലാത്ത നന്മ തിന്മകളുടെ, ദ്വേഷ മനുഷ്യത്വങ്ങളുടെ കഥയാണ്‌ വികാരതീവ്രവും ശക്തവുമായി തുടര്‍ന്ന് സത്യന്‍ അന്തിക്കാട് ആവിഷ്കരിക്കുന്നത്.

ഭൂഷണം
1)മികച്ച കഥ,മികവുറ്റ അവതരണം.
2)നമുക്കിവരെ അറിയാമല്ലോ എന്ന് തോന്നിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍.
3)ഒന്നിനൊന്നു മികച്ച കാസ്റ്റിംഗ്.(മമതയുടെ അച്ഛനായി അഭിനയിച്ച ആള്‍ ഒഴിച്ച് ...അദ്ദേഹവും തീര്‍ത്തും മോശമെന്നല്ല)
4)നിര്‍ദോഷവും ശക്തവുമായ നര്‍മ മുഹൂര്‍ത്തങ്ങള്‍.
5)മാമുക്കോയയുടെ ക്രൌഡ് സപ്ലൈ ചെയ്യുന്ന കഥാപാത്രം.
6)ഒരൊറ്റ വില്ലന്‍ /നെഗറ്റീവ് ക്യാരക്ടറുകള്‍ ഇല്ല.(വില്ലന്മാരുടെ അലര്‍ച്ചയും അട്ടഹാസവുമില്ലാതെ സിനിമ കൊണ്ടു പോകാം എന്ന് സത്യന്‍ ഒരിയ്ക്കല്‍ കൂടി ഊന്നിയും ഊന്നാതെയും പറയുന്നു.)
7)പലപ്പോഴും മനസ്സില്‍ സ്പര്‍ശിച്ചു കടന്നു പോകുന്ന തികവുള്ള സംഭാഷണ രചന.
8)വളരെ ലളിതമായ സ്റോറി ലൈനില്‍ നിന്നും വികസിപ്പിച്ച ബലമുള്ള തിരക്കഥ
(ബ്രഹ്മാണ്ടന്‍ കഥയും സംഘര്‍ഷങ്ങളും തിരക്കി പോകുന്നവരെ.... പാടപുസതകമാക്ക്...ഇത്തരം സിനിമകള്‍ )
9)ബേബി ബേബി അന്ഖിതയുടെ ശ്രദ്ധേയമായ പ്രകടനം.

ദൂഷണം
1)ഗാനങ്ങള്‍..... ഇളയരാജയുടെ ഈ പടത്തിലെ സംഗീതം ഇയ്ക്ക് അത്രയ്ക്കങ്ങട് ബോധിചില്ലാട്ടോ.....(ആരോ....എന്ന മനോഹര ഗാനമൊഴിച്ച് ..... ആ ഗാനം അതീവഹൃദ്യം തന്നെയാണ്....
ഗാനചിത്രീകരണം പൊതുവേ നന്നായിട്ടുണ്ട്).

2)ഒഴിവാക്കാമായിരുന്നു എന്ന് തോന്നിച്ച അപൂര്‍വ്വം ചില സീനുകള്‍ .(ആവര്‍ത്തനം പോലെ തോന്നിച്ചത്)...
3)വിദ്യാസമ്പന്നയും മനസുറപ്പ് ഉള്ളവളുമായ വിദ്യ തങ്ങാനിടമില്ലാതെ ആദ്യമേ തന്നെ റെയില്‍വേ സ്റെഷനില്‍ അഭയം പ്രാപിയ്ക്കുന്നത് സിനിമയുടെ റ്റെമ്പോയ്ക്ക് വേണ്ടി ചെയ്തതാനന്കിലും അതിലത്ര ന്യായവും സ്വാഭാവികതയും ഉണ്ടെന്നു തോന്നുന്നില്ല.
4)ഒരല്പം നാടകീയമായി പോയ ഷാനവാസിന്റെ സുഹൃത്തിന്റെ (ജൂബാക്കാരന്‍ - പേരറിയില്ല.)അഭിനയം.
5)മനസിനക്കരെയിലെ ചില സീനുകളുടെ, സ്വീക്വന്സുകളുടെ തനിയാവര്‍ത്തനം.
6)അല്പം കൂടി ടച്ചിംഗ് ആക്കാമായിരുന്ന ക്ലൈമാക്സ്...(ഇത് അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ആഗ്രഹിയ്ക്കുന്ന പ്രേക്ഷകന്റെ സ്വന്തം ഭാഷ്യം).
പായ്ക്കപ്പ്
ഇത് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും മികച്ച സിനിമയല്ല.പക്ഷെ.... ഇത്രയും പോസിറ്റീവ് എനെര്‍ജിയും ശുഭപ്രതീക്ഷയും പകരുന്ന സോദ്ദ്യേശ സിനിമ മലയാളത്തില്‍ വന്നിട്ട് കുറെക്കാലമായി.ഉറപ്പായും ജീവിതത്തെ സ്നേഹിയ്ക്കാന്‍.... ധൈര്യത്തോടെ ജീവിത സംഘര്‍ഷങ്ങളെ അതിജീവിയ്ക്കാന്‍ ഇ സിനിമ ശക്തമായ സന്ദേശം തരുന്നു.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ അതും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു കെട്ടിയവര്‍ (അവരുടെ വീട്ടുകാര്‍ക്കും ) പടം കണ്ടു കൊറച്ചു നേരതെയ്ക്കെങ്കിലും തൊണ്ടക്കുഴിയില്‍ നിന്ന് ഉമിനീര് ഇറങ്ങില്ല എന്നത് വാസ്തവം....
സത്യമായും സത്യന്‍ അന്തിക്കാട് സാര്‍..... മറ്റാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും....സത്യന്‍ പറഞ്ഞ ഈ സത്യങ്ങള്‍ എനിക്കിഷ്ടപ്പെട്ടു കേട്ടോ....
അതിന് എന്റെ വക ഒരുമ്മ......

Tuesday, May 4, 2010

കോപ്പീ.... ഒപ്പിച്ചേ.....!!!"

പാപ്പീ അപ്പച്ചാ...
നിര്‍മാണം:അനൂപ്‌
രചന,സംവിധാനം-മമാസ്
താരനിര:ദിലീപ്,ഇന്നസെന്റ്.അശോകന്‍ ,ധര്‍മജന്‍ ,കാവ്യ.


ആമുഖം
(സത്യത്തിന്റെ മുഖം)

ബാറില്‍ പോകുന്നവര്‍ക്ക് കുടിയ്ക്കേണ്ട ഇനത്തെ കുറിച്ചൊരു ധാരണ ഉണ്ടാകും.രമ്മോ വിസ്കിയോ ബ്രാണ്ടിയോ എന്ത് വിഷമായാലും.....
കാശ് വളരെ കുറഞ്ഞവര്‍ക്ക് വേറൊരു തരം മദ്യവും അവിടെ കിട്ടുമത്രേ.... അതായത് അളവ് ഗ്ലാസില്‍ ഒഴിയ്ക്കുംപോള്‍ തൂവി പോകുന്നത് അടിയില്‍ വച്ചിരിക്കുന്ന ഒരു ക്യാനില്‍ ആവും വീഴുക.അതില്‍ വിസ്കി ഉണ്ടാവും ബ്രാന്റി ഉണ്ടാവും,റാം ഉണ്ടാവും... സീസര്‍ മുതല്‍ ബ്ലാക്ക് നീഗ്രോ വരെ മുന്തിയതും പിന്തിയതും ഒക്കെ ഉണ്ടാവും.....സകല ചപ്പു ചവറു ബ്രാന്റുകളും തൂവി കളഞ്ഞത് ചേര്‍ന്ന ആ സാധനം അഖോര കുടിയന്മാരായ കാശില്ലാത്തവര്‍ ചുളു വിലയ്ക്ക് വാങ്ങി കുടിയ്ക്കും.
അത് പോലെ ദിലീപിന്റെ പഴയകാല സിനിമകളിലെ നല്ലതും ചീത്തയുമായ ഒരുപാട് രംഗങ്ങള്‍ ചേര്‍ത് ചപ്പും ചവറും ഒരു വൃത്തികെട്ട ക്യാനില്‍ ഒഴിച്ച് തന്ന ലോ ക്ലാസ് മദ്യം പോലൊരു സാധനമത്രേ പാപ്പീ അപ്പച്ചാ.....

ഭൂഷണം

1)റ്റൈടില്‍സ് കൊള്ളാം..... അതിലെ മലയാള പരീക്ഷണം നല്ല ഒരു ശ്രമം......
2)ധര്‍മ്മജന്‍ (പാപ്പിയുടെ സഹചാരി) തരക്കേടില്ല...അയാള്‍ ചാനലിലെ അത്ര ശോഭിചില്ലെങ്കിലും പ്രതീക്ഷയുള്ള നടന്‍ .
3)നാലോ അഞ്ചോ കോമഡി ഡയലോഗുകള്‍ ചിരി വരുത്തുന്നു.
4)പത്തു നൂറോളം (ദിലീപ് അടക്കം) സിനിമാ പ്രവര്‍ത്തകര്‍ക്ക് കാശ് കിട്ടി.
5)പത്രങ്ങള്‍ക്കു പരസ്യത്തിന്റെ കാശ് കിട്ടി.

ദൂഷണം
1)നൂറു പടങ്ങളില്‍ കണ്ടു പഴകി തേഞ്ഞ അച്ഛന്‍ -മോന്‍ സ്നേഹം.
2)ആയിരം പടങ്ങളില്‍ കണ്ട 'ആദ്യം ദേഷ്യമുള്ള നായിക പിന്നെ പ്രേമിക്കുന്നത്.'
3)അതിലും ഏറെ പടങ്ങളില്‍ കണ്ട ചീപ് വില്ലതരത്തിന്റെ ബ്ലാക്ക് ആന്‍റ് യുഗകാല വേര്‍ഷന്‍ .
40ആട്ടിന്‍കുട്ടി ആനപ്പിണ്ടം ഇടാന്‍ വിഷമിയ്ക്കുംപോലെ കഷ്ടപ്പെട്ടുള്ള (നായകന് ചേരാത്ത)ഹീറോയിസം.
5)നൂറില്‍ തൊന്നൂരും പഴകിയ കോമഡി കോപ്രായവും(മൂന്നുനാല് നല്ല തമാശകള്‍ വിസ്മരിക്കുന്നില്ല)ചേര്‍ന്ന ഒട്ടിപ്പ് സെറ്റപ്പ് .
6)കഥ എന്നൊരു വസ്തു ഇല്ല.
7)വില്ലന്‍ചുമയുടെ ശക്തി പോലും ഇല്ലാത്ത ദുര്‍ബലമായ വില്ലന്മാരും വില്ലതരത്തിന്റെ കാരണവും.
8)കാവ്യ മാധവന്റെ മടങ്ങിവരവ് ഇങ്ങനെ ഒരു പടത്തിലൂടെ...അവരുടെ നല്ല നാളെയ്ക്കായി നമുക്ക് പ്രാര്തിയ്ക്കാം....
9)ഇതൊരു ചുരുങ്ങിയത് ഇരുപതു വര്ഷം മുമ്പ് ഇറങ്ങേണ്ട സിനിമ.
10)തുടര്‍ച്ചയായ എട്ടൊന്‍പതു പരാജയങ്ങള്‍ക്കു ശേഷവും, രോഗകാരണം കണ്ടു പിടിയ്ക്കാന്‍ പറ്റാത്ത ഡോക്ടറെ പോലെ വിഷമിയ്ക്കുന്ന ദിലീപിനെ ഇതിലും കാണാം......

കണ്ടീഷന്‍സ് അപ്പ്ളൈ
താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു അവസ്ഥയില്‍ ആണങ്കില്‍ മാത്രം കാണാവുന്ന സിനിമ.
കയ്യില്‍ കഷ്ടപ്പെടാതെ കിട്ടിയ കാശുണ്ടെങ്കില്‍...
തിയേറ്റര്‍ സീറ്റില്‍ ഇരുന്നാലെ ഉറക്കം വരൂ എങ്കില്‍....
ഏതെങ്കിലും നല്ല പടം കാണാത്തതിനു സ്വയം ശിക്ഷ ഏറ്റു വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍.....
ഒന്നും പ്രതീക്ഷിയ്ക്കാതെ, തകരുന്ന മലയാള സിനിമയ്ക്ക് ഒരു ടിക്കെട്ടിന്റെ കാശ് കൊണ്ടെങ്കിലും താങ്ങാവാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍......
അതിശക്തനായ ദിലീപ് ഫാന്‍ ആണെങ്കില്‍.......
മൂന്നു നാല് കോടി മുടക്കിയ നിര്‍മാതാവിനോട് സഹതാപം തോന്നുന്നെങ്കില്‍.......
"എന്റെ കാശ്,എന്റെ സമയം..എനിക്ക് തോന്നുന്ന പടം കാണും നീയാരാടാ ചോദിയ്ക്കാന്‍ "എന്ന ചങ്കുറപ്പ് ഉണ്ടെങ്കില്‍...

പായ്ക്കപ്പ്
രണ്ടു കാര്യങ്ങള്‍......
1)ഉദിത് നാരായണന്‍ വികൃതമായ എന്തോ ശബ്ദത്തില്‍ മലയാളം പാടുന്നത് കേട്ട ഒരുത്തന്‍ പറഞ്ഞു " മഹാരാഷ്ട്രയില്‍ ആണ് ഇങ്ങനെ മാതൃഭാഷയെ വ്യഭിച്ചരിച്ചത് എങ്കില്‍ ശിവസേനയും ബാല്‍ താക്കറെയും ചേര്‍ന്ന് വെടി വച്ച് കൊന്നേനെ....ഇവിടാവുമ്പം ചോദിയ്ക്കാന്‍ ഒരു പട്ടിയും ഇല്ലല്ലോ?"
2)കൂട്ടായി ജീപ്പില്‍ ദൂരെ നിന്നും വന്നു പ്രതീക്ഷയോടെ പടം കണ്ടിട്ട് മടങ്ങും വഴി
ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇങ്ങനെ കോറസായി പാടി പ്രതിഷേധം തീര്‍ക്കുന്ന തും തല കുമ്പിട്ടു തിയേറ്റര്‍ വിട്ട ജനത്തിന്റെ ഇടയില്‍ നിന്ന്കേട്ടു.
"(മൊത്തം)കോപ്പീ.... ( ഒരുവിധം )ഒപ്പിച്ചേ....."


N.B: ഇത് കണ്ടിട്ടു ഒന്നും എഴുതണ്ടാ എന്ന് കരുതി..... സിനിമാ സമരം കാരണം മറ്റു പടങ്ങള്‍ ഇല്ലാത്തത് കൊണ്ടു ഇത് വരെ തിയേറ്റര്‍ വിടാതെ മുന്നോട്ടു പോകുന്നത് കണ്ടു 'പറയാനും വയ്യ...പറയാതിനി വയ്യ ' എന്ന് കരുതി പറയുന്നു......
കൂതറ എന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ നല്ലതല്ലാത്ത ബിലോ ആവറേജ് സിനിമ.

Saturday, April 24, 2010

വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍




ടീ ഡീ ദാസന്‍ std 6 B

രചന,സംവിധാനം:മോഹന്‍ രാഘവന്‍ .
താരനിര:മാസ്റ്റര്‍ അലക്സാണ്ടര്‍ ,ടീനാ റോസ്,ബിജു മേനോന്‍ ,
,ജഗദീഷ് ,വത്സലാ മേനോന്‍ ,ശ്വേത മേനോന്‍


ഇത്തിരി സംഭാഷണം


"ചേട്ടാ.... തുടങ്ങിയോ ?"
"ഇല്ലെന്നെ...."
"തുടങ്ങാരായോ.....??"
"ഇല്ലെന്നെ....."
"ങേ... പടം വിട്ടില്ലേ...."
"ഇല്ലെന്നു പറഞ്ഞില്ലേ അനിയാ ??...."
"അപ്പം എപ്പം തുടങ്ങും...?"
"ഹ... പറഞ്ഞാ മനസിലാവൂല്ലേ...ഇല്ലെന്നെ....?"
"എന്തില്ലെന്നു?"
"പടമില്ല.... "
"അതെന്താ.....?"
"ആളില്ല...അത്രതന്നെ.....പടം നാലിന്റന്നു പൂട്ടി....."

ടീ ഡീ ദാസന്‍ std 6 B കാണാന്‍ ഇന്നലെ തലസ്താനജില്ലയിലെ ഒരു തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് ചെന്നപ്പോള്‍ ഉള്ള അനുഭവം.....
ആ ഒറ്റ വാശി കൊണ്ടു മാത്രം ഇന്ന് മറ്റൊരു റിലീസിംഗ് സെന്ററില്‍ ചെന്ന് ഫസ്റ്റ്‌ ഷോ കണ്ടു.കണ്ടപ്പോള്‍ മനസിലായി.
കാണാതിരുന്നെങ്കില്‍ നഷ്ടം എന്ന്..... മലയാള സിനിമയില്‍ ഈയിടെ നിറഞ്ഞ
ബ്രഹ്മാണ്ട ചവറുകളുടെയും അഖിലാണ്ട ചണ്ടികളുടെയും
തല വലിപ്പങ്ങളുടെയും താളക്കൊഴുപ്പുകളുടെയും നാററത്തിനും ഉഷ്ണത്തിനും ഇടയില്‍ വന്നു പെട്ട
നല്ലൊരു മണമുള്ള സുഖമുള്ള തണുത്ത കാറ്റാണ്‌ ഈ സിനിമ

കഥാസാരം..
ഒന്നര വയസുള്ളപ്പോള്‍ തങ്ങളെ കളഞ്ഞിട്ടു പോയ സ്വന്തം അച്ഛന്റെ അഡ്രെസ് അമ്മയ്ടെ പെട്ടിയില്‍ നിന്ന് കിട്ടുന്ന ഒരു പതിനൊന്നു വയസുകാരന്‍ അയാളെ കത്തിലൂടെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു.നിര്‍ഭാഗ്യവശാല്‍/ഭാഗ്യവശാല്‍ ആ കത്ത് ചെന്നെത്തുന്നത് തികച്ചും വ്യത്യസ്തരായ മറ്റൊരു കൂട്ടം മനുഷ്യരുടെ കയ്യില്‍.
തുടര്‍ന്ന് വെറും ഇന്‍ലന്റ് വലിയൊരു കഥാപാത്രമായി മാറി പ്രേക്ഷകരെ ദാസനും കുടുമ്പത്തിനും പിന്നെ അവനെ അറിയാത്ത ആരുടെയൊക്കെയോ പിന്നിലും നടത്തിയ്ക്കുന്ന വിസ്മയകരമായ കാഴ്ച.കഥയ്ക്കുള്ളില്‍ തന്നെ നടക്കുന്ന മറ്റു ചില കഥകള്‍ .
ഒടുവില്‍ എല്ലാമറിയുന്ന പ്രേക്ഷകര്‍ ഒന്നുമറിയാത്ത ദാസന് വേണ്ടി ആ ബ്ലാക്ക് കാറിനൊപ്പം കാത്തു നില്‍ക്കുന്നു -അഥവാ സംവിധായകന്‍ നിര്‍ത്തിയ്ക്കുന്നു.അത് സംവിധായകന്റെ മിടുക്ക്.

ഭൂഷണം
1)ഹൃദ്യമായ,മനോഹരമായ,ആര്‍ദ്രമായ സിനിമ..ഒരു ചെറുകഥ പോലെ സുന്ദരം
2)വളരെ പ്രൊഫഷനല്‍ ആയ മികച്ചു നില്‍ക്കുന്ന സംവിധാനം (ചില കുറവുകള്‍ തോന്നിയില്ല എന്നല്ല,ഏതൊരു സിനിമാ പണ്ഡിതനും പൊറുക്കാവുന്ന കുറവുകള്‍ മാത്രം)
3)ധീരമായ ചില പരീക്ഷണങ്ങള്‍.സ്ക്രീനിന്റെ (ഫ്രെയിമിന്റെ )വലിപ്പ വ്യത്യാസങ്ങള്‍ ,കഥയ്ക്കുള്ളിലെ കഥകളും അതിന്റെ വെര്‍ഷന്സും.
4)സുന്ദരമായ ഒരു ഗാനം.
5)സീനുകള്‍ തമ്മിലുള്ള ചില കണക്ഷന്‍സ്‌
6)ദാസന്‍ ,അമ്മു എന്നീ കഥാപാത്രങ്ങള്‍ അഭിനയിച്ച കുട്ടികളുടെയും ബിജുമേനോന്റെയും വത്സലാ മേനോന്റെയും മിതത്വമാര്‍ന്ന അഭിനയം.
7)കഥാവതരണത്തിലെ പുതുമയും ട്വിസ്ടുകളിലെ സത്യസന്ധതയും.
8)ക്ലൈമാക്സില്‍ കാണിച്ച അടക്കം.

ദൂഷണം
1)ജഗദീഷ് ഈ സിനിമയ്ക്ക് ഒരു ദൂഷണം(odd man) തന്നെയാണ്.അദ്ദേഹം നല്ല നടനാണ്‌.പക്ഷെ ഈ സിനിമയിലെ മാധവന്‍ അങ്കിളിനു അദ്ദേഹം തീരെ യോജിക്കുന്നില്ല.
2)ശ്രുതിലക്ഷ്മിയും(മേഖ എന്ന കഥാപാത്രം) ഒരു പ്രശ്നമാണ്..
പിന്നെ ക്യാരക്ടര്‍ അതായത്കൊണ്ടു സംവിധായകന് പറഞ്ഞു നില്‍ക്കാം.
3)ഒഴിവാക്കാമായിരുന്ന ചില ഇഴചിലുകളും ശ്ശെ എന്ന് തോന്നിക്കുന്ന അപൂര്‍വ്വം ചില ഡയലോഗുകളും .
4)ഭ്രാന്തനായി വേഷമിട്ട നടന്റെ അമിത നാടകീയ അഭിനയം.

ഒരു ഉറപ്പ്
ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ഏതൊരു പടത്തെ വച്ച് നോക്കിയാലും ഇത് തന്നെ മികച്ച സിനിമ.
എന്ന് കരുതി ഇതൊരു അത്യുജ്ജല ഉദാത്ത സിനിമ എന്നും പറയുന്നില്ല.
എങ്കിലും തെളിനീരു ഒഴുകുന്ന പുഴ പോലെ തെളിമയും എളിമയും നന്മയുമുള്ള
നിരുപദ്രവകാരിയായ ഒരു നല്ല പടം.
പായ്ക്കപ്പ്.
തകര്‍ന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ദയനീയ അവസ്ഥയില്‍ നിര്‍ബ്ബന്ധമായും പ്രോല്സാഹിപ്പിക്കപ്പെടെണ്ട ചിത്രം.
തലയെടുപ്പുള്ള താരങ്ങളേക്കാള്‍ നല്ല കഥയും അവതരണവുമാണ് നല്ല സിനിമയുടെ പിന്നില്‍ എന്ന് അടിവരയിടുന്ന ചിത്രമാണിത്..
സിനിമാ സമരം കാരണം ഒരാഴ്ച ആയുസ് നീട്ടി കിട്ടിയിരിക്കുകയാണ് ഈ സിനിമയ്ക്ക് .
തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്തിയ്ക്കുന്നു.
മറ്റു ഭാഷകളിലെ പോലെ മലയാളത്തിലും വരട്ടെ,മാറ്റത്തിന്റെ മണം.
വരട്ടെ,ഇങ്ങനെ വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍ ..........!!!!!!!

Friday, April 23, 2010

ഫോട്ടോസ്റാറ്റ് മെഷീന്‍ ഫ്രം മല്ലുവുഡ്


ജനകന്‍
സ്ക്രിപ്റ്റ്:എസ്,എന്‍ .സ്വാമി
സംവിധാനം:N.R.സഞ്ജീവ്
താരങ്ങള്‍:മോഹന്‍ലാല്‍ ,സുരേഷ്ഗോപി,ബിജു മേനോന്‍ ,വിജയരാഘവന്‍ ,കാവേരി ,ജ്യോതിര്‍മയി

വീണ്ടും പഴങ്കഥ
പണ്ട് ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ എന്റൊപ്പം പഠിച്ച സൂരജിന്റെ സ്വര്‍ണ നിറത്തിലുള്ള ഗള്‍ഫിന്റെ പേന ഋതുമതിയായായി('മിസ്‌ ' ആയി എന്ന് വിവക്ഷ.)എങ്ങനെ മിസ്സായി എന്നതിന് തെളിവില്ല.അല്ലേലും അപ്പന്‍ പേര്‍ഷ്യയിലോള്ളതിന്റെ ഏനക്കേട് ഇച്ചിരി കൂടുതലായിരുന്ന അവന്റെ സങ്കടം ആരും മൈന്റ് ചെയ്തില്ല. ആ പേന പിന്നെ സൂരജ് കണ്ടത് സ്കോളര്‍ഷിപ്പ്‌ പരീക്ഷേടെ അന്ന് ആണ്.
'ആന സുനിലിന്റെ ' തൊണ്ണൂറു കിലോ ശരീരത്തില്‍ എങ്ങുമെത്താതെ ഷക്കീല ഷമ്മിയിട്ടത്‌ പോലുള്ള ആ കൊച്ചു ഷര്‍ട്ടിന്റെ പോക്കെറ്റില്‍ മേല്പോട്ടെടുക്കാന്‍ സിഗ്നല്‍ കാത്തു കിടക്കുന്ന റോക്കെട്ടിനെ പോലെ തല കുത്തനെയാണ്. തെളിവ് സഹിതം പൊക്കാന്‍ ചെന്ന സൂരജിനോട് ആന സുനി പറഞ്ഞു"പോടാപ്പനെ... ഇത് ബേറെ പേന..നിന്റെ പേനയ്ക്ക് അടപ്പോണ്ടാരുന്നല്ലോ,ഇതിനില്ല,നിന്റെ പേനയ്ക്ക് ദീഫില്ലര്‍ ഒണ്ടാരുന്നല്ലോ,ഇതിനില്ല,നെന്റെ പേനേല് ഒരഞ്ഞ പാടില്ലാരുന്നല്ലോ,ഇത് മൊത്തം ഒരഞ്ഞ പാട്...നോക്ക് .."
സംഭവം ശരിയാ....
അടിച്ചു മാറ്റിയതരിയാതിരിക്കാന്‍ ക്യാപ് കളഞ്ഞു , രീഫില്ലെര്‍ മാറ്റി തറയില്‍ ഇട്ടുരച്ചു തെളിവ് മുഴുവന്‍ നശിപ്പിച്ച ആ മൊതല് ഒറിജിനല്‍ ആണെന്നുറപ്പിയ്ക്കാന്‍ ആ പേന ഒണ്ടാക്കിയ ഫാക്ടരിക്കാര്‍ക്ക് പോലും പറ്റാത്ത അവസ്ഥ.അത്രയ്ക്ക് അതിനെ നാശമാക്കിയിരുന്നു.
അടിച്ചു മാറിയത് അറിയാതിരിക്കാന്‍ അതിനെ നശിപ്പിച്ചു വേറെ രൂപത്തില്‍ ആക്കുന്നത് കൊച്ചു പിള്ളാരുടെ മാത്രമല്ല,സിനിമാക്കാരുടെ ചിലരുടെയും ശീലമാണെന്ന് പലവുരു തെളിഞ്ഞതാണ്,അത് അവസാനം തെളിഞ്ഞത് "ജനകന്‍ " കാണാന്‍ പോയപ്പോഴാണ്.2009 സെപ്ടംബരില്‍ "വൈരം" എന്ന പേരില്‍ ഇറങ്ങിയ തരക്കേടില്ലാത്ത ഒരു പടത്തിന്റെ വികലമായ, നശിപ്പിയ്ക്കപ്പെട്ട ഫോട്ടോസ്റാറ്റ് വേര്‍ഷനാണ് ജനകന്‍ .

കഥാസാരം.
സ്വന്തം മകളെ ക്രൂരമായി നശിപ്പിച്ച മൂന്നു പേരെ കൊന്നു കളഞ്ഞ വിശ്വനാഥനെയും (സുരേഷ്ഗോപി) കൂട്ടുകാരെയും അഡ്വക്കേറ്റ് സൂര്യനാരായണന്‍ (മോഹന്‍ലാല്‍)കേസും കോടതിയുമില്ലാതെ ബുദ്ധി ഉപയോഗിച്ച് രക്ഷപെടുത്തുന്നു.ഈ ഒറ്റ വാചകത്തില്‍ തീരുന്നു കഥാസാരം.




ഭൂഷണം.

സാമൂഹ്യ പ്രസക്തമായ വിഷയം.
ഗസ്റ്റ് ആണെങ്കിലും ത്രൂ ഔട്ട്‌ മോഹന്‍ലാല്‍ ഉള്ളത് പോലെ ഫീല്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.
അതിമാനുഷന്‍ അല്ലാത്ത ലാലിനെയും രോഷാകുലന്‍ അല്ലാത്ത സുരേഷ്ഗോപിയെയും നല്ലോരിടവേളയ്ക്ക് ശേഷം മനുഷ്യരായി കാണാന്‍ കഴിയുന്നു.
ആദിനാട് ശശി എന്ന ഒരു നാടകനടന്റെ (മരണവീട്ടിലെ ജോത്സ്യന്‍ )ഒറ്റ സീനിലെ നല്ല പെര്‍ഫോമന്‍സ്.
ഇപ്പോള്‍ തിയെട്ടരിലുള്ള പല പടത്തെയും പോലെ പൂര്‍ണമായും പ്രേക്ഷകരുടെ കഴുത് കണ്ടിയ്ക്കാതെ വിടുന്ന അവതരണം.
ഇത്രയും കാരണങ്ങളാണ് വേണമെങ്കില്‍ ഈ സിനിമ കാണാം എന്ന് തോന്നിപ്പിയ്ക്കുന്നത്.

ദൂഷണം.

1)സ്ക്രിപ്ട്ടിലും അവതരണത്തിലും ഉള്ള വല്ലാത്ത,മടുപ്പിയ്ക്കുന്ന,വെറുപ്പിയ്ക്കുന്ന ഇഴച്ചില്‍ ....
2)ഷോട്ടുകളിലെ പഴമ(സംവിധായകന്റെ ഗുരു കെ.മധുവിന്റെ മോശമായ പടങ്ങളില്‍ പോലും ഇത്രയും മോശമായ ഷോട്ടുകള്‍ കാണില്ല.ക്യാമറാമാനെ പോലെ ഇത്തരം ഷോട്ട് വയ്ക്കാന്‍ പറഞ്ഞ സംവിധായകനും തുല്ല്യ കുറ്റക്കാരന്‍ )
3)നിലവാരമില്ലാത്ത ഡയലോഗുകള്‍ (സ്വാമീ....ഇനിയും ഞങ്ങള്‍ ഇത് സഹിയ്ക്കണോ?സ്വാമിയുടെ തലമുടിയോടൊപ്പം ബുദ്ധിയും നരച്ചെന്നു കേള്‍ക്കാന്‍ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല .)
4)ഗാനചിത്രീകരണം : യ്യോ))))))))))))))))))))))))))))))))))).............
5)പ്രവചിയ്ക്കാവുന്ന കഥാഗതി(ക്ലൈമാക്സിലെ അല്‍പനേരം ഒഴിച്ച )
6)മോഹന്‍ലാലിന്റെ നിര്‍വികാരമായ, താല്പര്യമില്ലാത്തത് പോലുള്ള അഭിനയവും സുരേഷ്ഗോപിയുടെ കഥാപാത്രം ഇണങ്ങാത്ത തരത്തിലുള്ള പ്രകടനവും (വൈരത്തില്‍ പശുപതി നടിച്ച സ്ഥാനത് സുരേഷണ്ണാ..... ഇത് കൊഞ്ചം ഏത്തമായി പോച്ചണ്ണാ... പോച്....അച്ഛനുറങ്ങാത്ത വീട്"ലെ സാമുവലേ.......-സലീംകുമാര്‍-
അങ്ങയും പോയി തൊഴണം ഈ വിശ്വനാഥനെ )
7)ബ്ലൂടൂതുകള്‍ വഴി പരക്കുന്ന സ്കാന്ടലുകളെ പോലും നാണിക്കുന്ന തരത്തില്‍ പലപ്പോഴും ബ്ലര്‍ ആയി പോകുന്ന വിഷ്വലുകള്‍.
8)സര്‍വ്വോപരി വൈരം എന്ന സിനിമയുടെ ഫ്രെയിമുകള്‍ പോലും പലപ്പോഴും യൂസ് ചെയ്തുള്ള ന്യായീകരിക്കാന്‍ പറ്റാത്ത കോപ്പിയടി.ഒരു പടം ഇറങ്ങി ഒരു വര്‍ഷമെങ്കിലും കഴിയും മുമ്പ് വൈരത്തിലെ വൈരമണിയെയും ജനകനിലെ സീതയേയും പോലെ കഥ ബലാല്‍സംഗം ചെയ്യപ്പെടുന്നത്( കോപ്പിയടിയിലൂടെ)തികഞ്ഞ അന്യായം

ഇത്തിരി നേരംപോക്ക്
ടൈറ്റിലില്‍ മോഹന്‍ലാല്‍ IN &AS സൂര്യനാരായണന്‍ എന്ന് എഴുതി കാണിച്ചതിന്റെ ഔചിത്യം ???????
സൂര്യനാരായണന്‍ എന്ന പടത്തില്‍ മോഹന്‍ലാല്‍ അതെ പേരില്‍ അഭിനയിക്കുന്നു എന്നാണര്‍ത്ഥം എന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്.
പറയുമ്പോലെ എന്നെ ഇന്ഗ്ലീഷ്‌ പഠിപ്പിച്ചത് സദാനന്ദന്‍ സാറാണ് ,പുള്ളിയ്ക്ക് തെറ്റിയതായിരിക്കുമല്ലേ?

പായ്ക്കപ്പ്

കുറ്റങ്ങള്‍ ഏറെയുന്റെന്കിലും ഒരു പൊള്ളുന്ന വിഷയത്തെ കുറിച്ചുള്ള വികലമെങ്കിലും ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ ഈ സിനിമ തരുന്നുണ്ട്.
പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും ഈ പടം കാണുന്നതില്‍ തെറ്റില്ല.ഒപ്പം വേട്ടയാടാന്‍ തീരുമാനിച്ചുറച്ച പെണ്ണിറച്ചി തീറ്റക്കാരും.
പുള്ളിമാന്‍ പോലെ തീരെ ഓക്കാനം വരുന്ന പടങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒന്നല്ല ഇത്.കണ്ടത് കൊണ്ട് വലിയ നഷ്ടങ്ങള്‍ ഇല്ലാത്ത
ബലമുള്ള പ്രമേയമുള്ള, ബലമില്ലാത്ത അവതരണമുള്ള, ഒരു ആവറേജ് സിനിമ.

Wednesday, April 21, 2010

കഷ്ടമേ......ഹന്ത കഷ്ടമേ.........

പുള്ളിമാന്‍
തിരക്കഥ,സംവിധാനം:അനില്‍.കെ.നായര്‍.
നിര്‍മാണം:റൂബിന്‍ തോമസ്‌
സ്റ്റാറിംഗ് :കലാഭവന്‍ മണി,മീരാനന്ദന്‍ ,നെടുമുടി,മുകുന്ദന്‍ ,




















പുള്ളിമാന്‍ കണ്ടു. കൂടുതല്‍
ഒന്നും പറയാനില്ല.ഇത്രമാത്രം.

എന്നോടൊപ്പം പടം കണ്ട മലയാളം പ്രോഫസ്സരുടെ (ആകെ തിയേറ്ററില്‍ ഉണ്ടായിരുന്ന ആറോ ഏഴോ പേരില്‍ ഒരാള്‍) അഭിപ്രായം:
''ഇത് രാജ ഭരണവും രാജാവ് സിനിമ ആസ്വാദകനും ആയിരുന്നെങ്കില്‍ ഈ സിനിമ എടുത്തവരെ പരസ്യമായി തൂക്കി കൊല്ലാന്‍ വിധിയ്ക്കുമായിരുന്നു.''

മറ്റൊരു സാധാരണക്കാരന്റെ അഭിപ്രായം ഇടയ്ക്കുള്ള രണ്ടക്ഷരം സെന്‍സര്‍ ചെയ്തു എഴുതട്ടെ.
"ഇതിനേക്കാള്‍ ഇവനൊക്കെ വാ..................ടാന്‍ പോയ്ക്കൂടാരുന്നോ....???"

എന്റെ അഭിപ്രായം-
"ഇത്തരം പടങ്ങള്‍ സൃഷ്ടിയ്ക്കുന്നത് ക്രിമിനല്‍ കുറ്റം ആക്കാനുള്ള നിയമ ഭേദഗതി കൊണ്ട് വന്നു മലയാള സിനിമാ ആസ്വാദകരെ രക്ഷിയ്ക്കാന്‍ അധികാരികളോട് ദയനീയമായി അപേക്ഷിയ്ക്കുന്നു".

ആ കഥകളി പദം ഓര്‍മ്മ വരുന്നു "കഷ്ടമേ......ഹന്ത കഷ്ടമേ........."


ആശ്വാസം: വലുതെന്തോ വരാനിരുന്നത് പുള്ളിമാന്റെ രൂപത്തില്‍ പോയെന്നു കരുതിയാല്‍ മതി

Tuesday, April 13, 2010

ഗോസ്റ്റ് ഹൌസ് :ഒരു ചലച്ചിത്ര കൊലപാതകത്തിന്റെ കഥ.



ഇത്തിരി പഴമ്പുരാണം
ഞങ്ങളുടെ നാട്ടില്‍ (ഇപ്പോള്‍ താമസിക്കുന്നിടത്ത ല്ല,ഇതല്പം ഓള്‍ഡ്‌ സ്റ്റോറി ) ഒരു സുരേന്ദ്രന്‍ ചേട്ടായി ഉണ്ടായിരുന്നു.ആരോടും ഒരു ദ്രോഹവും കാട്ടാത്ത ഒരു സാധു ആയതു കൊണ്ടാവും ആ മിഡില്‍ എയ്ജ്ഡു പെഴ്സാനാളിട്ടിയെ നാക്കുറയ്ക്കാത്ത നേഴ്സറി പിള്ളേര്‍ മുതല്‍ നാനാ ജാതി മതസ്ഥരും ഒരു വര്‍ഗ്ഗ വര്‍ഗ്ഗീയ ഭേദവുമില്ലാതെ 'കൃമി സുര' എന്ന് വിളിച്ചു കൊണ്ടിരുന്നത്.ലൂസ് മോഷന്‍ പിടിപെട്ടവന് ടോയ്ലെറ്റില്‍ കണ്ട്രോള്‍ കിട്ടാത്തത് പോലെ ഫുള്‍ ടൈം അന്‍ന്‍കണ്ട്രോള്‍ഡ് ആയ ഒരു നാക്കുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ കൃമി സുരയെ മാന്നുവലി ഹാന്റില്‍ ചെയ്യാത്തത് ആഗ്രഹമില്ലാത്തത് കൊണ്ടായിരിക്കില്ല,പുള്ളിയ്ക്ക് കാവലായുള്ള ഏതോ ദൈവത്തിന്റെ മിടുക്ക് കൊണ്ട് മാത്രമായിരുന്നു.
വിഭാര്യനായ ആ മനുഷ്യന്റെ ഒറ്റ മുറി കുടില്‍ ആരോ തീവച്ചു.പാവം തോന്നിയ മറ്റു റസിടന്റ്റ് വാസികള്‍ കാശ് പിരിച് കൊടുക്കുകയും വീണ്ടും കുടില്‍ റീലോഡ് ചെയ്യുവാന്‍ വോളണ്ടറി ഹെല്‍പ്പുകയും ചെയ്തു.നിര്‍ഭാഗ്യമെന്നു പറയട്ടെ ആറു മാസത്തിനിടെ വീണ്ടും രണ്ടു തവണ കൂടി തീവയ്ക്കപ്പെട്ടപ്പോള്‍ ആണ് നാട്ടുകാര്‍ ആ തുണിയില്ലാത്ത സത്യം കണ്ടെത്തിയത്.സഹായധനം കിട്ടുവാന്‍ വേണ്ടി നൈറ്റ് ഇഫക്ടില്‍ പുള്ളി സ്വയം ചെയ്യുന്ന സല്‍ പ്രവൃത്തി ആയിരുന്നെന്നു എല്ലാര്‍ക്കും ബോധ്യപ്പെട്ടത്.കൂടി കൂടി പോകുന്ന മദ്യ വിലയെ ടോളറേറ്റ് ചെയ്യാന്‍ പുള്ളി കണ്ടെത്തിയ സ്വയം തൊഴില്‍ ആയിരുന്നു സ്വന്തം വീട് കത്തിയ്ക്കള്‍.(മൂന്നു മാസത്തേയ്ക്ക് വെള്ളമടിക്കാന്‍ ഒരു കത്തിക്കല്‍ അതായത് 3:1).കരക്കാരുടെ കാശ് കളക്റ്റ് ചെയ്യാന്‍ സ്വന്തം വീട് കത്തിച്ച സുരേന്ദ്രന്‍ ചേട്ടായിയെ ഞാന്‍ വീണ്ടും ഓര്‍ത്തത്‌ ലാലിന്റെ ഇന്‍ ഗോസ്റ്റ് ഹൌസ് കണ്ടപ്പോഴാണ്.താന്‍ തന്നെ പണിഞ്ഞ മനോഹരമായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന പ്രോടക്ടിനെ കാശ് കിട്ടാന്‍ വേണ്ടി മാത്രം കത്തിച്ചു നശിപ്പിച്ചു കളഞ്ഞ ലാല്‍ സത്യമായും എന്നെ കൃമി സുരയെ ഓര്‍മിപ്പിച്ചു.
ഇനി വിഷയത്തിലേയ്ക്ക്.
കഥാസാരം
ക്ലിഫ് ഹില്ലിലെ ഡോറോത്തി ബംഗ്ലാവ് ചുളു വിലയ്ക്ക് വാങ്ങിയ തോമസ് കുട്ടിയോടൊപ്പം കുറച്ചു നാള്‍ കൂടാന്‍ മഹാദേവനും ഗോവിന്ദന്‍ കുട്ടിയും അപ്പുക്കുട്ടനും എത്തുന്നു.ഡോറോത്തി മദാമ്മയുടെ ഒപ്പം മറ്റു രണ്ടു പ്രേതങ്ങളും അലഞ്ഞു നടക്കുന്ന അവിടേക്ക് നാല്‍വര്‍ സംഘം വന്നു കയറിയത് മുതല്‍ ദുര്നിമിത്തങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയ അവര്‍ ഗോവിന്ദന്‍ കുട്ടിയുടെ നിലനില്‍പ്പിനു വേണ്ടി ത്യാഗം സഹിച്ചു പ്രേത അന്തരീക്ഷത്തെ അതിജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.കൂനിന്മേല്‍ കുരു പോലെ അവരുടെ ഭാര്യമാരും എത്തുന്നതോടെ പ്രശ്നങ്ങള്‍ സന്കീര്‍ണമാവുന്നു.പ്രേത ബാധയെ ഒഴിപ്പിച്ചു പതിവ് സിനിമകള്‍ തീരുന്നിടത് ഒരു ഡ്രാമാടിക് ട്വിസ്റ്റ് ..ഇതാണ് ഇന്‍
ഗോസ്റ്റ്
ഹൌസ് ഇന്നിന്റെ രത്നച്ചുരുക്കും.


ഭൂഷണം
തരക്കേടില്ലാത്ത കളക്ഷനില്‍ സാമാന്യം നല്ല തിരക്കില്‍ ഓടി കൊണ്ടിരിക്കുന്ന സിനിമ തന്നെയാണ് ഇന്‍ ഗോസ്റ്റ് ഹൌസ് .ഇപ്പോള്‍ ഇറങ്ങുന്ന വീര്യമേറിയ പല വിഷ സിനിമകളുടെയും അത്ര ദ്രോഹം ചെയ്യുന്ന സിനിമയുമല്ല
നല്ല ഫ്രെയിമുകള്‍,നല്ല കുറെ ഷോട്ടുകള്‍,നല്ല കുറച്ചു സീക്വന്‍സുകള്‍
ആള്‍ക്കാര്‍ക്ക് അത്ര ബോര്‍ അടിച്ചു ചാവാനും മാത്രമില്ല.ഒരു പരിധി വരെ പലര്‍ക്കും തരക്കേടില്ല എന്ന അഭിപ്രായം തന്നെ ഉണ്ടാവുകയും ചെയ്യുന്ന പടം..പക്ഷെ സിനിദൂഷണത്തിന് പരദൂഷണം പറയാതെ വയ്യ. അല്ല..... അല്പം സത്യമുള്ള പരദൂഷണം തന്നെ എന്ന് കൂട്ടിയ്ക്കോ.
ദൂഷണം
സൃഷ്ടി പൂര്‍ണ്ണമായി കഴിഞ്ഞാല്‍ അത് ആസ്വാദകന്റെ സ്വത്താണ് എന്ന തത്വശാസ്ത്രത്തില്‍ നിന്നുകൊണ്ട് പറയട്ടെ.ഇന്‍ ഹരിഹര്‍ നഗരിലൂടെ മലയാളിക്ക് കിട്ടിയ നര്‍മ്മത്തിന്റെ,നല്ല മനുഷ്യരുടെ നന്മയുള്ള സുഖാനുഭവത്തെ നാലും കൂടിയ കവലയുടെ ഒത്ത നടുക്ക് വച്ച് പരസ്യമായി വ്യഭിചരിച്ച പോലെ തോന്നി എനിക്കിത് കണ്ടപ്പോള്‍.എന്റെ മാത്രം കാഴ്ചപ്പാട് പറയുന്നതാണ്.യോജിക്കാം,വിയോജിക്കാം.
"ഓരോരുത്തരുടെയും സിനിമ അവര്‍ക്ക് തോന്നും പോലെ ചെയ്യും,വേണമെങ്കില്‍ കണ്ടാല്‍ മതി.ഇത്രയും ആള്‍ക്കാര്‍ കാണുന്നില്ലേ..നിനക്കെന്താ ചൊറിച്ചില്" എന്ന് ചോദിച്ചാല്‍
"ഞാന്‍ കണ്ട സിനിമ എനിക്ക് തോന്നിയ അഭിപ്രായം പറയും അതിനു ചോദിക്കുന്നവനെന്തിനാ ചൊറിച്ചില്‍" എന്ന് ഞാന്‍ തിരിച്ചു ചോദിക്കും.
കാരണം പലതാണ്.
1) ആദ്യം മുതല്‍ യുക്തി രഹിതമായ അവിശ്വസനീയമായ കഥാഗതി.
2) അനൂപ്‌ ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഫ്ലാഷ് ബാക്ക്,
3) തോമസ് കുട്ടി കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്ന നാടകം(സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇത്രയും നാടകം കളിക്കാനും അതിനു ഇത്രയും ആളെ അറേഞ്ച് ചെയാനും കഴിഞ്ഞത് കഥാപാത്രത്തിന്റെഗുണമായല്ല,കഥ ഇന്റര്‍വെല്‍ വരെ വലിച്ചു നീട്ടി കൊണ്ട് പോകാനുള്ള സംവിധായകന്റെ അടവായാണ് എനിക്ക് തോന്നിയത്),
4) അനാവശ്യ സ്ഥലങ്ങളിലെ തോമസ് കുട്ടിയുടെ(അശോകന്റെ) സെന്റി,

5) പാരാ സൈക്കോളജി പഠിച്ചവന്‍ (മുകേഷ്) പ്രീഡിഗ്രി സൈക്കൊളജിക്കാരന്റെ ചിന്ത പോലും കാട്ടാതെ മണ്ടന്‍ അപ്പുക്കുട്ടനെ പോലെ പെരുമാറുന്നത്-അത് പിന്നെ സിനിമയ്ക്ക് വേണ്ടിയുള്ള അഭ്യാസം എന്നെങ്കിലും ന്യയെകരിക്കാം,വേണമെങ്കില്‍.
6) പാട്ട് കുത്തിത്തിരുകാന്‍ കഷ്ടപ്പെട്ട് രണ്ടു സിറ്റുവേഷന്‍ ഉണ്ടാക്കിയെടുത്തത് കണ്ടാല്‍ സങ്കടം വരും.പ്രത്യേകിച്ച് നാല് പെണ്ണുങ്ങള്‍ക്കും ഒരുമിച്ചു രതിമോഹദാഹം വന്നതും അതിനെ തുടര്‍ന്ന പാട്ടും (പാട്ടില്ലാതെ ഓഡിയോ റൈറ്റിന്റെ കാശ് നിന്റപ്പന്‍ കൊണ്ട് തരുമോടാ പ്രേക്ഷകാ....? സോറി ഞാനത് മറന്നു)
7) അഞ്ചോ ആറോ ഫ്രഷ്‌ കോമഡി ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ പഴയ പല സിനിമകളിലെയും കണ്ടു പഴകിയ അളിഞ്ഞ കോമഡികളും (ഉദാ:കൊഞ്ചം വളി വിട് ,മുട്ടണ് ,ആസനം കരിഞ്ഞു പോകുന്നത്,വെളുത്ത മൂലം -അത് മിമിക്രി കോമഡി-
ഇതൊക്കെ എത്ര പടത്തില്‍ കണ്ടതാണ് എന്റെ സാറേ..എന്നിട്ടും തിയേട്ടരുകളില്‍ ചിരി വീഴുന്നത് കുട്ടികള്‍ ഉള്ളതിനാലും പഴയ പല കോമഡികളും ഒന്ന് കൂടി ഓര്‍ക്കാന്‍ അവസരം കിട്ടുന്നതിനാലും മാത്രമാണ്. jagadeeesh തന്നെ മിമിക്സ് ആക്ഷന്‍ ആയിരം എന്ന പടത്തില്‍ ഇടയ്ക്കിടെ ആവര്തിയ്ക്കുന്ന സഹജദീകരിക്കല്‍ എന്നതിന്റെ പുതിയ രൂപം' വിജ്രുംഭിച്ചു നില്‍ക്കല്‍'തുടക്കത്തിലെ പതിനഞ്ചു മിനിറ്റില്‍ ഉണ്ട് . പറഞ്ഞാല്‍ ഒത്തിരിയുണ്ട്.)
8) ജഗദീഷിന്റെ മണ്ടത്തരത്തിന്റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇത്തവണയും പാവം തിരക്കഥാകൃത്.മലയാള ജനതയെ ചിരിപ്പിച്ചു ശ്വാസം മുട്ടിച്ച സിദ്ധീക്ക് ലാലുമാരില്‍ ഒരാളുടെ പടം ആയതു കൊണ്ട് മാത്രമാണ് ഇത്ര ബുദ്ധിമുട്ട് തോന്നിയത്.
9) രണ്ടാം ഭാഗത്ത്‌ (ടു ഹരിഹരനഗരില്‍)അവസാനം അശോകനെ കൊണ്ട് കാണിച്ചത് പോലെ സെയിം അഭ്യാസം വേറൊരു രീതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു.രസ ചരട് പൊട്ടിയ്ക്കാനോ അത് വഴി സസ്പന്‍സ് പൊളിച്ചു ഒരാളെങ്കിലും പടത്തിനു പോകുന്നത് കുറയാനോ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് വിശദീകരിയ്ക്കുന്നില്ല.
10) ഒറ്റ ലൊക്കേഷനില്‍ ആറോ ഏഴോ ആര്ട്ടിസ്ട്ടുകളില്‍ നിര്‍ത്തി ചെലവു ചുരുക്കാന്‍ വേണ്ടി ഒരു പ്രത്യേക സംഭവങ്ങളോ സന്ഘര്‍ഷങ്ങലോ ഇല്ലാതെ ബംഗ്ലാവില്‍ മാത്രം നിര്‍ത്തി കഥ വലിച്ചിഴയ്ക്കുന്നത് എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ ആവോ.ആദ്യ പകുതിയില്‍ ഇത്രയേ സംഭവിക്കുന്നുള്ളൂ -ഈ ബംഗ്ലാവില്‍ നില്‍ക്കണോ പോണോ.ഒരാള്‍ പോകാം എന്ന് പറയുമ്പോള്‍ മറ്റെയാള്‍ തടയും,അയാള്‍ പറയുമ്പോള്‍ ഇയാള്‍ തടയും....
11) യക്ഷിയെ ഒഴിപ്പിക്കാന്‍ ക്ലീഷേ ഡയലോഗുകളുടെ ഇന്ഗ്ലീഷ്‌ ആക്കിയുള്ള സര്‍ക്കസ് കണ്ടപ്പോള്‍ ചിരിയാണ് വന്നത് എനിക്ക് മാത്രമല്ല പലര്‍ക്കും.(ആരാണ് നീ,ഒഴിഞ്ഞു പോ എന്നതിന് പകരം പുതുമ എന്ന രീതിയില്‍ who are you...,am commanding you...go back ....ഹ ഹ ഹ ... )
11) ക്ലൈമാക്സ് എന്താണെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുന്ന തരത്തിലാണ് കഥയുടെ കിടപ്പ്.കാരണം സംശയിക്കപ്പെടെണ്ടവരുടെ ലിസ്റ്റില്‍ ആ ഒരു കഥാപാത്രമേ ഉള്ളു താനും.
12) അവസാനം പ്രതിനായക കഥാപാത്രത്തിന് ബംഗ്ലാവ് തിരിച്ചു നല്‍കുമ്പോള്‍ നായകന്മാര്‍ക്ക് കാശ് ഇങ്ങോട്ട് കിട്ടുകയല്ലേ ചെയ്യേണ്ടത് .
പക്ഷെ അവര്‍ അങ്ങോട്ട്‌ കൊടുക്കുന്നതായിട്ടാണ്(പുസ്തകങ്ങള്‍)കാണിച്ചിരിക്കുന്നത്.അത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും ഈ പഴമനസു കൊണ്ട് ബോധ്യാവണില്ലാലോ ബഗവാനെ......
13) പേടിപ്പിക്കാന്‍ വേണ്ടി മൊത്തം കഥയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഹൊറര്‍ സീക്വന്‍സുകള്‍(ആദ്യ ഖട്ടങ്ങളിലെ പല ഹൊറര്‍ സിംബലുകള്‍ക്കും പടം തീര്‍ന്നു ആലോചിച്ചു നോക്കിയാല്‍ ഒരു ന്യായീകരനവുമില്ല)

ആന്റി ക്ലൈമാക്സ്
കുട്ടികളുടെ ചിരിയില്‍ മുതിര്‍ന്നവര്‍ സഹജവാസനയില്‍ ചിരിയ്ക്കപ്പെടുനത് രണ്ടാമത് പടം കണ്ടപ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു.ഒറ്റപ്പെട്ട ചില കൂവലുകള്‍ ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നവരുടെ ഭാഗത്ത്‌ നിന്നാണെന്നു തോന്നുന്നു ഉണ്ടായി.
മദാമ്മയുടെ പ്രേതങ്ങളല്ല മറിച്ച് ഒരു കാലത്തെ ചിരിവീരന്മാരായി നിറഞ്ഞു നിന്ന മഹാദേവന്‍ ‍,അപ്പുക്കുടന്‍ ,ഗോവിന്ദന്‍ കുട്ടി,തോമസ് കുട്ടി എന്നീ നാല് കഥാപാത്രങ്ങള്‍ ശരിക്കും അസ്ഥിത്വം നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളായി സ്ക്രീനില്‍ അലഞ്ഞു നടക്കുന്നത് കാണാമായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഹരിഹര്‍ണഗരിലെ ആ പൊന്മുട്ടയിടുന്ന താറാവ് ചത്തു(നല്ല സിനിമയെന്ന താറാവ്).ലാല്‍ അറിഞ്ഞു കൊണ്ട് തന്നെ കാശിനു വേണ്ടി അല്‍പ്പം പോലും ഹോം വര്‍ക്കില്ലാതെ ആ താറാവിനെ കൊന്നു.ഇത് ഞാന്‍ പറയുന്നതല്ല.പടത്തിനു ശേഷം ചായക്കടയില്‍ അര മഴയത്തു ഒപ്പം നിന്ന അപരിചിതനായ-അപ്പോള്‍ പരിചയപ്പെട്ട ഒരു സിദ്ധീക്ക്-ലാല്‍ ഡൈഹാര്‍ഡ് ഫാന്‍ ആയ എന്ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി പറഞ്ഞതാണ്.ആ പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കുറ്റത്തിന് ലാല്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് പടം കാണുന്ന ഓരോരുത്തരുമാണ്.
കിരീടത്തിന്റെ രണ്ടാം ഭാഗം വന്നപ്പോള്‍ തന്നെ ലോഹിതദാസിന് സേതു മാധവനെ കൊന്നു ആ പരമ്പര അവസാനിപ്പിക്കാനുള്ള ധാര്‍മികത കാണിക്കേണ്ടി വന്നു.പക്ഷെ ഒരു നാലാം ഭാഗത്തിന്റെ ഭീഷണി കാണികള്‍ക്ക് വിട്ടു തന്നു കൊണ്ടാണ് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ അവസാനിക്കുന്നത്.
സത്യം പറഞ്ഞാല്‍ പടം തീര്‍ന്നതിനു ശേഷം ലൊക്കേഷന്‍ അബദ്ധങ്ങള്‍ കാണിച്ച മൂന്നു മിനിറ്റ് നേരമാണ് ടോട്ടല്‍ രണ്ടര മണിക്കൂര്‍ പടതെക്കാള്‍ നല്ലതായി തോന്നിയത്.പടം തീര്‍ന്നപ്പോള്‍ ഒരു മാമന്‍ പിരുപിരുക്കുന്നത് ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ അവ്യക്തമായി കേട്ട്.
"ലാസ്റ്റ് കാണിച്ചത് രണ്ടു മണിക്കൂര്‍ കാണിച്ചാല്‍ മതിയാരുന്നു".

പായ്ക്കപ്പ്
ഇതൊക്കെയാണെങ്കിലും കോമഡി എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങി കൊണ്ടിരിക്കുന്ന കല്പാന്തകാല ചവറുകളുടെ മുന്നില്‍ നല്ല പടം തന്നെയാണ് ഈ പടം.
ഇത് വെക്കേഷന്‍ ടിം ആയതു കൊണ്ട് തന്നെ ഹിറ്റ് ആകും എന്നും ഉറപ്പാണ്‌.
പക്ഷെ സിദ്ധീക്ക് ലാലുമാരില്‍ നിന്നും ഇത്ര പോര എന്ന് തോന്നിയെന്ന് മാത്രം...
അല്ലയോ ലാല്‍..., കുഞ്ഞു പടക്കങ്ങള്‍ തരാന്‍ ഇവിടെ ഒരുപാടു പേരുണ്ട്.
ഞങ്ങള്‍ താങ്കളില്‍ നിന്നും കൂടുതല്‍ കരുത്തുള്ള, കാമ്പുള്ള, കടുത്ത ചിരിയുള്ള വലിയ ബോംബുകള്‍ ആഗ്രഹിക്കുന്നു.
കാരണം നിങ്ങളെ,നിങ്ങളുടെ സിനിമയെ ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.