ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Tuesday, April 13, 2010

ഗോസ്റ്റ് ഹൌസ് :ഒരു ചലച്ചിത്ര കൊലപാതകത്തിന്റെ കഥ.



ഇത്തിരി പഴമ്പുരാണം
ഞങ്ങളുടെ നാട്ടില്‍ (ഇപ്പോള്‍ താമസിക്കുന്നിടത്ത ല്ല,ഇതല്പം ഓള്‍ഡ്‌ സ്റ്റോറി ) ഒരു സുരേന്ദ്രന്‍ ചേട്ടായി ഉണ്ടായിരുന്നു.ആരോടും ഒരു ദ്രോഹവും കാട്ടാത്ത ഒരു സാധു ആയതു കൊണ്ടാവും ആ മിഡില്‍ എയ്ജ്ഡു പെഴ്സാനാളിട്ടിയെ നാക്കുറയ്ക്കാത്ത നേഴ്സറി പിള്ളേര്‍ മുതല്‍ നാനാ ജാതി മതസ്ഥരും ഒരു വര്‍ഗ്ഗ വര്‍ഗ്ഗീയ ഭേദവുമില്ലാതെ 'കൃമി സുര' എന്ന് വിളിച്ചു കൊണ്ടിരുന്നത്.ലൂസ് മോഷന്‍ പിടിപെട്ടവന് ടോയ്ലെറ്റില്‍ കണ്ട്രോള്‍ കിട്ടാത്തത് പോലെ ഫുള്‍ ടൈം അന്‍ന്‍കണ്ട്രോള്‍ഡ് ആയ ഒരു നാക്കുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ കൃമി സുരയെ മാന്നുവലി ഹാന്റില്‍ ചെയ്യാത്തത് ആഗ്രഹമില്ലാത്തത് കൊണ്ടായിരിക്കില്ല,പുള്ളിയ്ക്ക് കാവലായുള്ള ഏതോ ദൈവത്തിന്റെ മിടുക്ക് കൊണ്ട് മാത്രമായിരുന്നു.
വിഭാര്യനായ ആ മനുഷ്യന്റെ ഒറ്റ മുറി കുടില്‍ ആരോ തീവച്ചു.പാവം തോന്നിയ മറ്റു റസിടന്റ്റ് വാസികള്‍ കാശ് പിരിച് കൊടുക്കുകയും വീണ്ടും കുടില്‍ റീലോഡ് ചെയ്യുവാന്‍ വോളണ്ടറി ഹെല്‍പ്പുകയും ചെയ്തു.നിര്‍ഭാഗ്യമെന്നു പറയട്ടെ ആറു മാസത്തിനിടെ വീണ്ടും രണ്ടു തവണ കൂടി തീവയ്ക്കപ്പെട്ടപ്പോള്‍ ആണ് നാട്ടുകാര്‍ ആ തുണിയില്ലാത്ത സത്യം കണ്ടെത്തിയത്.സഹായധനം കിട്ടുവാന്‍ വേണ്ടി നൈറ്റ് ഇഫക്ടില്‍ പുള്ളി സ്വയം ചെയ്യുന്ന സല്‍ പ്രവൃത്തി ആയിരുന്നെന്നു എല്ലാര്‍ക്കും ബോധ്യപ്പെട്ടത്.കൂടി കൂടി പോകുന്ന മദ്യ വിലയെ ടോളറേറ്റ് ചെയ്യാന്‍ പുള്ളി കണ്ടെത്തിയ സ്വയം തൊഴില്‍ ആയിരുന്നു സ്വന്തം വീട് കത്തിയ്ക്കള്‍.(മൂന്നു മാസത്തേയ്ക്ക് വെള്ളമടിക്കാന്‍ ഒരു കത്തിക്കല്‍ അതായത് 3:1).കരക്കാരുടെ കാശ് കളക്റ്റ് ചെയ്യാന്‍ സ്വന്തം വീട് കത്തിച്ച സുരേന്ദ്രന്‍ ചേട്ടായിയെ ഞാന്‍ വീണ്ടും ഓര്‍ത്തത്‌ ലാലിന്റെ ഇന്‍ ഗോസ്റ്റ് ഹൌസ് കണ്ടപ്പോഴാണ്.താന്‍ തന്നെ പണിഞ്ഞ മനോഹരമായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന പ്രോടക്ടിനെ കാശ് കിട്ടാന്‍ വേണ്ടി മാത്രം കത്തിച്ചു നശിപ്പിച്ചു കളഞ്ഞ ലാല്‍ സത്യമായും എന്നെ കൃമി സുരയെ ഓര്‍മിപ്പിച്ചു.
ഇനി വിഷയത്തിലേയ്ക്ക്.
കഥാസാരം
ക്ലിഫ് ഹില്ലിലെ ഡോറോത്തി ബംഗ്ലാവ് ചുളു വിലയ്ക്ക് വാങ്ങിയ തോമസ് കുട്ടിയോടൊപ്പം കുറച്ചു നാള്‍ കൂടാന്‍ മഹാദേവനും ഗോവിന്ദന്‍ കുട്ടിയും അപ്പുക്കുട്ടനും എത്തുന്നു.ഡോറോത്തി മദാമ്മയുടെ ഒപ്പം മറ്റു രണ്ടു പ്രേതങ്ങളും അലഞ്ഞു നടക്കുന്ന അവിടേക്ക് നാല്‍വര്‍ സംഘം വന്നു കയറിയത് മുതല്‍ ദുര്നിമിത്തങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയ അവര്‍ ഗോവിന്ദന്‍ കുട്ടിയുടെ നിലനില്‍പ്പിനു വേണ്ടി ത്യാഗം സഹിച്ചു പ്രേത അന്തരീക്ഷത്തെ അതിജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.കൂനിന്മേല്‍ കുരു പോലെ അവരുടെ ഭാര്യമാരും എത്തുന്നതോടെ പ്രശ്നങ്ങള്‍ സന്കീര്‍ണമാവുന്നു.പ്രേത ബാധയെ ഒഴിപ്പിച്ചു പതിവ് സിനിമകള്‍ തീരുന്നിടത് ഒരു ഡ്രാമാടിക് ട്വിസ്റ്റ് ..ഇതാണ് ഇന്‍
ഗോസ്റ്റ്
ഹൌസ് ഇന്നിന്റെ രത്നച്ചുരുക്കും.


ഭൂഷണം
തരക്കേടില്ലാത്ത കളക്ഷനില്‍ സാമാന്യം നല്ല തിരക്കില്‍ ഓടി കൊണ്ടിരിക്കുന്ന സിനിമ തന്നെയാണ് ഇന്‍ ഗോസ്റ്റ് ഹൌസ് .ഇപ്പോള്‍ ഇറങ്ങുന്ന വീര്യമേറിയ പല വിഷ സിനിമകളുടെയും അത്ര ദ്രോഹം ചെയ്യുന്ന സിനിമയുമല്ല
നല്ല ഫ്രെയിമുകള്‍,നല്ല കുറെ ഷോട്ടുകള്‍,നല്ല കുറച്ചു സീക്വന്‍സുകള്‍
ആള്‍ക്കാര്‍ക്ക് അത്ര ബോര്‍ അടിച്ചു ചാവാനും മാത്രമില്ല.ഒരു പരിധി വരെ പലര്‍ക്കും തരക്കേടില്ല എന്ന അഭിപ്രായം തന്നെ ഉണ്ടാവുകയും ചെയ്യുന്ന പടം..പക്ഷെ സിനിദൂഷണത്തിന് പരദൂഷണം പറയാതെ വയ്യ. അല്ല..... അല്പം സത്യമുള്ള പരദൂഷണം തന്നെ എന്ന് കൂട്ടിയ്ക്കോ.
ദൂഷണം
സൃഷ്ടി പൂര്‍ണ്ണമായി കഴിഞ്ഞാല്‍ അത് ആസ്വാദകന്റെ സ്വത്താണ് എന്ന തത്വശാസ്ത്രത്തില്‍ നിന്നുകൊണ്ട് പറയട്ടെ.ഇന്‍ ഹരിഹര്‍ നഗരിലൂടെ മലയാളിക്ക് കിട്ടിയ നര്‍മ്മത്തിന്റെ,നല്ല മനുഷ്യരുടെ നന്മയുള്ള സുഖാനുഭവത്തെ നാലും കൂടിയ കവലയുടെ ഒത്ത നടുക്ക് വച്ച് പരസ്യമായി വ്യഭിചരിച്ച പോലെ തോന്നി എനിക്കിത് കണ്ടപ്പോള്‍.എന്റെ മാത്രം കാഴ്ചപ്പാട് പറയുന്നതാണ്.യോജിക്കാം,വിയോജിക്കാം.
"ഓരോരുത്തരുടെയും സിനിമ അവര്‍ക്ക് തോന്നും പോലെ ചെയ്യും,വേണമെങ്കില്‍ കണ്ടാല്‍ മതി.ഇത്രയും ആള്‍ക്കാര്‍ കാണുന്നില്ലേ..നിനക്കെന്താ ചൊറിച്ചില്" എന്ന് ചോദിച്ചാല്‍
"ഞാന്‍ കണ്ട സിനിമ എനിക്ക് തോന്നിയ അഭിപ്രായം പറയും അതിനു ചോദിക്കുന്നവനെന്തിനാ ചൊറിച്ചില്‍" എന്ന് ഞാന്‍ തിരിച്ചു ചോദിക്കും.
കാരണം പലതാണ്.
1) ആദ്യം മുതല്‍ യുക്തി രഹിതമായ അവിശ്വസനീയമായ കഥാഗതി.
2) അനൂപ്‌ ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഫ്ലാഷ് ബാക്ക്,
3) തോമസ് കുട്ടി കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്ന നാടകം(സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇത്രയും നാടകം കളിക്കാനും അതിനു ഇത്രയും ആളെ അറേഞ്ച് ചെയാനും കഴിഞ്ഞത് കഥാപാത്രത്തിന്റെഗുണമായല്ല,കഥ ഇന്റര്‍വെല്‍ വരെ വലിച്ചു നീട്ടി കൊണ്ട് പോകാനുള്ള സംവിധായകന്റെ അടവായാണ് എനിക്ക് തോന്നിയത്),
4) അനാവശ്യ സ്ഥലങ്ങളിലെ തോമസ് കുട്ടിയുടെ(അശോകന്റെ) സെന്റി,

5) പാരാ സൈക്കോളജി പഠിച്ചവന്‍ (മുകേഷ്) പ്രീഡിഗ്രി സൈക്കൊളജിക്കാരന്റെ ചിന്ത പോലും കാട്ടാതെ മണ്ടന്‍ അപ്പുക്കുട്ടനെ പോലെ പെരുമാറുന്നത്-അത് പിന്നെ സിനിമയ്ക്ക് വേണ്ടിയുള്ള അഭ്യാസം എന്നെങ്കിലും ന്യയെകരിക്കാം,വേണമെങ്കില്‍.
6) പാട്ട് കുത്തിത്തിരുകാന്‍ കഷ്ടപ്പെട്ട് രണ്ടു സിറ്റുവേഷന്‍ ഉണ്ടാക്കിയെടുത്തത് കണ്ടാല്‍ സങ്കടം വരും.പ്രത്യേകിച്ച് നാല് പെണ്ണുങ്ങള്‍ക്കും ഒരുമിച്ചു രതിമോഹദാഹം വന്നതും അതിനെ തുടര്‍ന്ന പാട്ടും (പാട്ടില്ലാതെ ഓഡിയോ റൈറ്റിന്റെ കാശ് നിന്റപ്പന്‍ കൊണ്ട് തരുമോടാ പ്രേക്ഷകാ....? സോറി ഞാനത് മറന്നു)
7) അഞ്ചോ ആറോ ഫ്രഷ്‌ കോമഡി ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ പഴയ പല സിനിമകളിലെയും കണ്ടു പഴകിയ അളിഞ്ഞ കോമഡികളും (ഉദാ:കൊഞ്ചം വളി വിട് ,മുട്ടണ് ,ആസനം കരിഞ്ഞു പോകുന്നത്,വെളുത്ത മൂലം -അത് മിമിക്രി കോമഡി-
ഇതൊക്കെ എത്ര പടത്തില്‍ കണ്ടതാണ് എന്റെ സാറേ..എന്നിട്ടും തിയേട്ടരുകളില്‍ ചിരി വീഴുന്നത് കുട്ടികള്‍ ഉള്ളതിനാലും പഴയ പല കോമഡികളും ഒന്ന് കൂടി ഓര്‍ക്കാന്‍ അവസരം കിട്ടുന്നതിനാലും മാത്രമാണ്. jagadeeesh തന്നെ മിമിക്സ് ആക്ഷന്‍ ആയിരം എന്ന പടത്തില്‍ ഇടയ്ക്കിടെ ആവര്തിയ്ക്കുന്ന സഹജദീകരിക്കല്‍ എന്നതിന്റെ പുതിയ രൂപം' വിജ്രുംഭിച്ചു നില്‍ക്കല്‍'തുടക്കത്തിലെ പതിനഞ്ചു മിനിറ്റില്‍ ഉണ്ട് . പറഞ്ഞാല്‍ ഒത്തിരിയുണ്ട്.)
8) ജഗദീഷിന്റെ മണ്ടത്തരത്തിന്റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇത്തവണയും പാവം തിരക്കഥാകൃത്.മലയാള ജനതയെ ചിരിപ്പിച്ചു ശ്വാസം മുട്ടിച്ച സിദ്ധീക്ക് ലാലുമാരില്‍ ഒരാളുടെ പടം ആയതു കൊണ്ട് മാത്രമാണ് ഇത്ര ബുദ്ധിമുട്ട് തോന്നിയത്.
9) രണ്ടാം ഭാഗത്ത്‌ (ടു ഹരിഹരനഗരില്‍)അവസാനം അശോകനെ കൊണ്ട് കാണിച്ചത് പോലെ സെയിം അഭ്യാസം വേറൊരു രീതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു.രസ ചരട് പൊട്ടിയ്ക്കാനോ അത് വഴി സസ്പന്‍സ് പൊളിച്ചു ഒരാളെങ്കിലും പടത്തിനു പോകുന്നത് കുറയാനോ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് വിശദീകരിയ്ക്കുന്നില്ല.
10) ഒറ്റ ലൊക്കേഷനില്‍ ആറോ ഏഴോ ആര്ട്ടിസ്ട്ടുകളില്‍ നിര്‍ത്തി ചെലവു ചുരുക്കാന്‍ വേണ്ടി ഒരു പ്രത്യേക സംഭവങ്ങളോ സന്ഘര്‍ഷങ്ങലോ ഇല്ലാതെ ബംഗ്ലാവില്‍ മാത്രം നിര്‍ത്തി കഥ വലിച്ചിഴയ്ക്കുന്നത് എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ ആവോ.ആദ്യ പകുതിയില്‍ ഇത്രയേ സംഭവിക്കുന്നുള്ളൂ -ഈ ബംഗ്ലാവില്‍ നില്‍ക്കണോ പോണോ.ഒരാള്‍ പോകാം എന്ന് പറയുമ്പോള്‍ മറ്റെയാള്‍ തടയും,അയാള്‍ പറയുമ്പോള്‍ ഇയാള്‍ തടയും....
11) യക്ഷിയെ ഒഴിപ്പിക്കാന്‍ ക്ലീഷേ ഡയലോഗുകളുടെ ഇന്ഗ്ലീഷ്‌ ആക്കിയുള്ള സര്‍ക്കസ് കണ്ടപ്പോള്‍ ചിരിയാണ് വന്നത് എനിക്ക് മാത്രമല്ല പലര്‍ക്കും.(ആരാണ് നീ,ഒഴിഞ്ഞു പോ എന്നതിന് പകരം പുതുമ എന്ന രീതിയില്‍ who are you...,am commanding you...go back ....ഹ ഹ ഹ ... )
11) ക്ലൈമാക്സ് എന്താണെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുന്ന തരത്തിലാണ് കഥയുടെ കിടപ്പ്.കാരണം സംശയിക്കപ്പെടെണ്ടവരുടെ ലിസ്റ്റില്‍ ആ ഒരു കഥാപാത്രമേ ഉള്ളു താനും.
12) അവസാനം പ്രതിനായക കഥാപാത്രത്തിന് ബംഗ്ലാവ് തിരിച്ചു നല്‍കുമ്പോള്‍ നായകന്മാര്‍ക്ക് കാശ് ഇങ്ങോട്ട് കിട്ടുകയല്ലേ ചെയ്യേണ്ടത് .
പക്ഷെ അവര്‍ അങ്ങോട്ട്‌ കൊടുക്കുന്നതായിട്ടാണ്(പുസ്തകങ്ങള്‍)കാണിച്ചിരിക്കുന്നത്.അത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും ഈ പഴമനസു കൊണ്ട് ബോധ്യാവണില്ലാലോ ബഗവാനെ......
13) പേടിപ്പിക്കാന്‍ വേണ്ടി മൊത്തം കഥയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഹൊറര്‍ സീക്വന്‍സുകള്‍(ആദ്യ ഖട്ടങ്ങളിലെ പല ഹൊറര്‍ സിംബലുകള്‍ക്കും പടം തീര്‍ന്നു ആലോചിച്ചു നോക്കിയാല്‍ ഒരു ന്യായീകരനവുമില്ല)

ആന്റി ക്ലൈമാക്സ്
കുട്ടികളുടെ ചിരിയില്‍ മുതിര്‍ന്നവര്‍ സഹജവാസനയില്‍ ചിരിയ്ക്കപ്പെടുനത് രണ്ടാമത് പടം കണ്ടപ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു.ഒറ്റപ്പെട്ട ചില കൂവലുകള്‍ ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നവരുടെ ഭാഗത്ത്‌ നിന്നാണെന്നു തോന്നുന്നു ഉണ്ടായി.
മദാമ്മയുടെ പ്രേതങ്ങളല്ല മറിച്ച് ഒരു കാലത്തെ ചിരിവീരന്മാരായി നിറഞ്ഞു നിന്ന മഹാദേവന്‍ ‍,അപ്പുക്കുടന്‍ ,ഗോവിന്ദന്‍ കുട്ടി,തോമസ് കുട്ടി എന്നീ നാല് കഥാപാത്രങ്ങള്‍ ശരിക്കും അസ്ഥിത്വം നഷ്ടപ്പെട്ട് ഗതികിട്ടാ പ്രേതങ്ങളായി സ്ക്രീനില്‍ അലഞ്ഞു നടക്കുന്നത് കാണാമായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഹരിഹര്‍ണഗരിലെ ആ പൊന്മുട്ടയിടുന്ന താറാവ് ചത്തു(നല്ല സിനിമയെന്ന താറാവ്).ലാല്‍ അറിഞ്ഞു കൊണ്ട് തന്നെ കാശിനു വേണ്ടി അല്‍പ്പം പോലും ഹോം വര്‍ക്കില്ലാതെ ആ താറാവിനെ കൊന്നു.ഇത് ഞാന്‍ പറയുന്നതല്ല.പടത്തിനു ശേഷം ചായക്കടയില്‍ അര മഴയത്തു ഒപ്പം നിന്ന അപരിചിതനായ-അപ്പോള്‍ പരിചയപ്പെട്ട ഒരു സിദ്ധീക്ക്-ലാല്‍ ഡൈഹാര്‍ഡ് ഫാന്‍ ആയ എന്ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി പറഞ്ഞതാണ്.ആ പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കുറ്റത്തിന് ലാല്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് പടം കാണുന്ന ഓരോരുത്തരുമാണ്.
കിരീടത്തിന്റെ രണ്ടാം ഭാഗം വന്നപ്പോള്‍ തന്നെ ലോഹിതദാസിന് സേതു മാധവനെ കൊന്നു ആ പരമ്പര അവസാനിപ്പിക്കാനുള്ള ധാര്‍മികത കാണിക്കേണ്ടി വന്നു.പക്ഷെ ഒരു നാലാം ഭാഗത്തിന്റെ ഭീഷണി കാണികള്‍ക്ക് വിട്ടു തന്നു കൊണ്ടാണ് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ അവസാനിക്കുന്നത്.
സത്യം പറഞ്ഞാല്‍ പടം തീര്‍ന്നതിനു ശേഷം ലൊക്കേഷന്‍ അബദ്ധങ്ങള്‍ കാണിച്ച മൂന്നു മിനിറ്റ് നേരമാണ് ടോട്ടല്‍ രണ്ടര മണിക്കൂര്‍ പടതെക്കാള്‍ നല്ലതായി തോന്നിയത്.പടം തീര്‍ന്നപ്പോള്‍ ഒരു മാമന്‍ പിരുപിരുക്കുന്നത് ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ അവ്യക്തമായി കേട്ട്.
"ലാസ്റ്റ് കാണിച്ചത് രണ്ടു മണിക്കൂര്‍ കാണിച്ചാല്‍ മതിയാരുന്നു".

പായ്ക്കപ്പ്
ഇതൊക്കെയാണെങ്കിലും കോമഡി എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങി കൊണ്ടിരിക്കുന്ന കല്പാന്തകാല ചവറുകളുടെ മുന്നില്‍ നല്ല പടം തന്നെയാണ് ഈ പടം.
ഇത് വെക്കേഷന്‍ ടിം ആയതു കൊണ്ട് തന്നെ ഹിറ്റ് ആകും എന്നും ഉറപ്പാണ്‌.
പക്ഷെ സിദ്ധീക്ക് ലാലുമാരില്‍ നിന്നും ഇത്ര പോര എന്ന് തോന്നിയെന്ന് മാത്രം...
അല്ലയോ ലാല്‍..., കുഞ്ഞു പടക്കങ്ങള്‍ തരാന്‍ ഇവിടെ ഒരുപാടു പേരുണ്ട്.
ഞങ്ങള്‍ താങ്കളില്‍ നിന്നും കൂടുതല്‍ കരുത്തുള്ള, കാമ്പുള്ള, കടുത്ത ചിരിയുള്ള വലിയ ബോംബുകള്‍ ആഗ്രഹിക്കുന്നു.
കാരണം നിങ്ങളെ,നിങ്ങളുടെ സിനിമയെ ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.

3 comments:

  1. ഗോസ്റ്റ് ഹൌസിനെ കുറിച്ച് എന്റെ കാഴ്ചകള്‍ പറയുന്നു.
    നിങ്ങളുടെ അഭിപ്രായങ്ങളും (യോജിചായാലും വിയോജിച്ചായാലും) പ്രതീക്ഷിയ്ക്കുന്നു.സ്നേഹം...!!!

    ReplyDelete
  2. ഗോസ്റ്റ് ഹൌസ് കണ്ടു .. ജീവച്ഛവമായി പുറത്തിറങ്ങി ..
    ഒരു കഫെയില്‍ കയറി... ലാസ്റ്റ് മെസ്സേജ് വൈഫിനയച്ചിട്ടു
    ആത്മഹത്യ ചെയ്തു വല്ല ഗോസ്റ്റ് ആയും ചെന്ന്
    സംവിധായകനെയും നടമ്മാരെയും ലൈറ്റ് ബോയിയെ വരെ തട്ടിക്കലഞാലെന്തു
    എന്ന് ചിന്തിച്ചു കൊണ്ടിരുന്നപോഴാ ഈ ബ്ലോഗ്‌ വായിച്ചതു... ഒത്തിരി സന്തോഷമായി..
    എന്നെ പോലെ ചിന്തിക്കുന്ന ഒരാള്‍ കൂടി ഉണ്ടല്ലോ ......

    കുറച്ചു പുകഴ്ത്തല്‍ കണ്ടു ...
    അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് തോന്നുന്നു ...

    ReplyDelete
  3. താങ്കളുടെ നിരൂപണം ഇഷ്ടപ്പെട്ടു.. നല്ല സിനിമയെ സ്നേഹിക്കുന്ന മനസ്സും :-)

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.