ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Friday, April 23, 2010

ഫോട്ടോസ്റാറ്റ് മെഷീന്‍ ഫ്രം മല്ലുവുഡ്


ജനകന്‍
സ്ക്രിപ്റ്റ്:എസ്,എന്‍ .സ്വാമി
സംവിധാനം:N.R.സഞ്ജീവ്
താരങ്ങള്‍:മോഹന്‍ലാല്‍ ,സുരേഷ്ഗോപി,ബിജു മേനോന്‍ ,വിജയരാഘവന്‍ ,കാവേരി ,ജ്യോതിര്‍മയി

വീണ്ടും പഴങ്കഥ
പണ്ട് ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ എന്റൊപ്പം പഠിച്ച സൂരജിന്റെ സ്വര്‍ണ നിറത്തിലുള്ള ഗള്‍ഫിന്റെ പേന ഋതുമതിയായായി('മിസ്‌ ' ആയി എന്ന് വിവക്ഷ.)എങ്ങനെ മിസ്സായി എന്നതിന് തെളിവില്ല.അല്ലേലും അപ്പന്‍ പേര്‍ഷ്യയിലോള്ളതിന്റെ ഏനക്കേട് ഇച്ചിരി കൂടുതലായിരുന്ന അവന്റെ സങ്കടം ആരും മൈന്റ് ചെയ്തില്ല. ആ പേന പിന്നെ സൂരജ് കണ്ടത് സ്കോളര്‍ഷിപ്പ്‌ പരീക്ഷേടെ അന്ന് ആണ്.
'ആന സുനിലിന്റെ ' തൊണ്ണൂറു കിലോ ശരീരത്തില്‍ എങ്ങുമെത്താതെ ഷക്കീല ഷമ്മിയിട്ടത്‌ പോലുള്ള ആ കൊച്ചു ഷര്‍ട്ടിന്റെ പോക്കെറ്റില്‍ മേല്പോട്ടെടുക്കാന്‍ സിഗ്നല്‍ കാത്തു കിടക്കുന്ന റോക്കെട്ടിനെ പോലെ തല കുത്തനെയാണ്. തെളിവ് സഹിതം പൊക്കാന്‍ ചെന്ന സൂരജിനോട് ആന സുനി പറഞ്ഞു"പോടാപ്പനെ... ഇത് ബേറെ പേന..നിന്റെ പേനയ്ക്ക് അടപ്പോണ്ടാരുന്നല്ലോ,ഇതിനില്ല,നിന്റെ പേനയ്ക്ക് ദീഫില്ലര്‍ ഒണ്ടാരുന്നല്ലോ,ഇതിനില്ല,നെന്റെ പേനേല് ഒരഞ്ഞ പാടില്ലാരുന്നല്ലോ,ഇത് മൊത്തം ഒരഞ്ഞ പാട്...നോക്ക് .."
സംഭവം ശരിയാ....
അടിച്ചു മാറ്റിയതരിയാതിരിക്കാന്‍ ക്യാപ് കളഞ്ഞു , രീഫില്ലെര്‍ മാറ്റി തറയില്‍ ഇട്ടുരച്ചു തെളിവ് മുഴുവന്‍ നശിപ്പിച്ച ആ മൊതല് ഒറിജിനല്‍ ആണെന്നുറപ്പിയ്ക്കാന്‍ ആ പേന ഒണ്ടാക്കിയ ഫാക്ടരിക്കാര്‍ക്ക് പോലും പറ്റാത്ത അവസ്ഥ.അത്രയ്ക്ക് അതിനെ നാശമാക്കിയിരുന്നു.
അടിച്ചു മാറിയത് അറിയാതിരിക്കാന്‍ അതിനെ നശിപ്പിച്ചു വേറെ രൂപത്തില്‍ ആക്കുന്നത് കൊച്ചു പിള്ളാരുടെ മാത്രമല്ല,സിനിമാക്കാരുടെ ചിലരുടെയും ശീലമാണെന്ന് പലവുരു തെളിഞ്ഞതാണ്,അത് അവസാനം തെളിഞ്ഞത് "ജനകന്‍ " കാണാന്‍ പോയപ്പോഴാണ്.2009 സെപ്ടംബരില്‍ "വൈരം" എന്ന പേരില്‍ ഇറങ്ങിയ തരക്കേടില്ലാത്ത ഒരു പടത്തിന്റെ വികലമായ, നശിപ്പിയ്ക്കപ്പെട്ട ഫോട്ടോസ്റാറ്റ് വേര്‍ഷനാണ് ജനകന്‍ .

കഥാസാരം.
സ്വന്തം മകളെ ക്രൂരമായി നശിപ്പിച്ച മൂന്നു പേരെ കൊന്നു കളഞ്ഞ വിശ്വനാഥനെയും (സുരേഷ്ഗോപി) കൂട്ടുകാരെയും അഡ്വക്കേറ്റ് സൂര്യനാരായണന്‍ (മോഹന്‍ലാല്‍)കേസും കോടതിയുമില്ലാതെ ബുദ്ധി ഉപയോഗിച്ച് രക്ഷപെടുത്തുന്നു.ഈ ഒറ്റ വാചകത്തില്‍ തീരുന്നു കഥാസാരം.




ഭൂഷണം.

സാമൂഹ്യ പ്രസക്തമായ വിഷയം.
ഗസ്റ്റ് ആണെങ്കിലും ത്രൂ ഔട്ട്‌ മോഹന്‍ലാല്‍ ഉള്ളത് പോലെ ഫീല്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.
അതിമാനുഷന്‍ അല്ലാത്ത ലാലിനെയും രോഷാകുലന്‍ അല്ലാത്ത സുരേഷ്ഗോപിയെയും നല്ലോരിടവേളയ്ക്ക് ശേഷം മനുഷ്യരായി കാണാന്‍ കഴിയുന്നു.
ആദിനാട് ശശി എന്ന ഒരു നാടകനടന്റെ (മരണവീട്ടിലെ ജോത്സ്യന്‍ )ഒറ്റ സീനിലെ നല്ല പെര്‍ഫോമന്‍സ്.
ഇപ്പോള്‍ തിയെട്ടരിലുള്ള പല പടത്തെയും പോലെ പൂര്‍ണമായും പ്രേക്ഷകരുടെ കഴുത് കണ്ടിയ്ക്കാതെ വിടുന്ന അവതരണം.
ഇത്രയും കാരണങ്ങളാണ് വേണമെങ്കില്‍ ഈ സിനിമ കാണാം എന്ന് തോന്നിപ്പിയ്ക്കുന്നത്.

ദൂഷണം.

1)സ്ക്രിപ്ട്ടിലും അവതരണത്തിലും ഉള്ള വല്ലാത്ത,മടുപ്പിയ്ക്കുന്ന,വെറുപ്പിയ്ക്കുന്ന ഇഴച്ചില്‍ ....
2)ഷോട്ടുകളിലെ പഴമ(സംവിധായകന്റെ ഗുരു കെ.മധുവിന്റെ മോശമായ പടങ്ങളില്‍ പോലും ഇത്രയും മോശമായ ഷോട്ടുകള്‍ കാണില്ല.ക്യാമറാമാനെ പോലെ ഇത്തരം ഷോട്ട് വയ്ക്കാന്‍ പറഞ്ഞ സംവിധായകനും തുല്ല്യ കുറ്റക്കാരന്‍ )
3)നിലവാരമില്ലാത്ത ഡയലോഗുകള്‍ (സ്വാമീ....ഇനിയും ഞങ്ങള്‍ ഇത് സഹിയ്ക്കണോ?സ്വാമിയുടെ തലമുടിയോടൊപ്പം ബുദ്ധിയും നരച്ചെന്നു കേള്‍ക്കാന്‍ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല .)
4)ഗാനചിത്രീകരണം : യ്യോ))))))))))))))))))))))))))))))))))).............
5)പ്രവചിയ്ക്കാവുന്ന കഥാഗതി(ക്ലൈമാക്സിലെ അല്‍പനേരം ഒഴിച്ച )
6)മോഹന്‍ലാലിന്റെ നിര്‍വികാരമായ, താല്പര്യമില്ലാത്തത് പോലുള്ള അഭിനയവും സുരേഷ്ഗോപിയുടെ കഥാപാത്രം ഇണങ്ങാത്ത തരത്തിലുള്ള പ്രകടനവും (വൈരത്തില്‍ പശുപതി നടിച്ച സ്ഥാനത് സുരേഷണ്ണാ..... ഇത് കൊഞ്ചം ഏത്തമായി പോച്ചണ്ണാ... പോച്....അച്ഛനുറങ്ങാത്ത വീട്"ലെ സാമുവലേ.......-സലീംകുമാര്‍-
അങ്ങയും പോയി തൊഴണം ഈ വിശ്വനാഥനെ )
7)ബ്ലൂടൂതുകള്‍ വഴി പരക്കുന്ന സ്കാന്ടലുകളെ പോലും നാണിക്കുന്ന തരത്തില്‍ പലപ്പോഴും ബ്ലര്‍ ആയി പോകുന്ന വിഷ്വലുകള്‍.
8)സര്‍വ്വോപരി വൈരം എന്ന സിനിമയുടെ ഫ്രെയിമുകള്‍ പോലും പലപ്പോഴും യൂസ് ചെയ്തുള്ള ന്യായീകരിക്കാന്‍ പറ്റാത്ത കോപ്പിയടി.ഒരു പടം ഇറങ്ങി ഒരു വര്‍ഷമെങ്കിലും കഴിയും മുമ്പ് വൈരത്തിലെ വൈരമണിയെയും ജനകനിലെ സീതയേയും പോലെ കഥ ബലാല്‍സംഗം ചെയ്യപ്പെടുന്നത്( കോപ്പിയടിയിലൂടെ)തികഞ്ഞ അന്യായം

ഇത്തിരി നേരംപോക്ക്
ടൈറ്റിലില്‍ മോഹന്‍ലാല്‍ IN &AS സൂര്യനാരായണന്‍ എന്ന് എഴുതി കാണിച്ചതിന്റെ ഔചിത്യം ???????
സൂര്യനാരായണന്‍ എന്ന പടത്തില്‍ മോഹന്‍ലാല്‍ അതെ പേരില്‍ അഭിനയിക്കുന്നു എന്നാണര്‍ത്ഥം എന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്.
പറയുമ്പോലെ എന്നെ ഇന്ഗ്ലീഷ്‌ പഠിപ്പിച്ചത് സദാനന്ദന്‍ സാറാണ് ,പുള്ളിയ്ക്ക് തെറ്റിയതായിരിക്കുമല്ലേ?

പായ്ക്കപ്പ്

കുറ്റങ്ങള്‍ ഏറെയുന്റെന്കിലും ഒരു പൊള്ളുന്ന വിഷയത്തെ കുറിച്ചുള്ള വികലമെങ്കിലും ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ ഈ സിനിമ തരുന്നുണ്ട്.
പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും ഈ പടം കാണുന്നതില്‍ തെറ്റില്ല.ഒപ്പം വേട്ടയാടാന്‍ തീരുമാനിച്ചുറച്ച പെണ്ണിറച്ചി തീറ്റക്കാരും.
പുള്ളിമാന്‍ പോലെ തീരെ ഓക്കാനം വരുന്ന പടങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒന്നല്ല ഇത്.കണ്ടത് കൊണ്ട് വലിയ നഷ്ടങ്ങള്‍ ഇല്ലാത്ത
ബലമുള്ള പ്രമേയമുള്ള, ബലമില്ലാത്ത അവതരണമുള്ള, ഒരു ആവറേജ് സിനിമ.

1 comment:

  1. എന്റെ കാഴ്ചയിലെ ശരിയും ശരികേടും......
    നിങ്ങള്‍ക്കെന്തു തോന്നുന്നു ???

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.